പെരസിന് ഇഷ്ടം നെയ്മർ; നോ പറഞ്ഞ് സിദാൻ

മഡ്രിഡ്: ഫ്രഞ്ച് ക്ലബ് പി.എസ്.ജി വിട്ട് ബാഴ്സലോണയിലേക്കു പറക്കാനൊരുങ്ങുന്ന ന െയ്മറിനെ കൊത്താൻ റയൽ മഡ്രിഡ് അധിപൻ േഫ്ലാറൻറിനോ പെരസിന് മോഹം. പി.എസ്.ജിയും ബാ ഴ്സലോണയും തമ്മിൽ കരാർ തുകയുടെ പേരിൽ തർക്കം മുറുകുന്നതിനിടെയാണ് റയൽ തലവൻ പ െരസിെൻറ ഉള്ളിലിരിപ്പ് ഫുട്ബാൾലോകത്ത് പാട്ടായത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് ഒഴിഞ്ഞുപോയതോടെ ഇടിഞ്ഞുകുത്തിയ ക്ലബിെൻറ വിപണിമൂല്യം തിരിച്ചുപിടിക്കാനുള്ള മികച്ച താരമാണ് നെയ്മറെന്നാണ് കച്ചവടക്കണ്ണുള്ള പെരസിെൻറ ഉള്ളിലിരിപ്പ്. ഗാരെത് ബെയ്ലുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനിടെയാണ് പെരസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, നെയ്മറിന് തെൻറ ഗെയിം പ്ലാനിൽ ഒരു റോളുമില്ലെന്നാണ് കോച്ച് സിനദിൻ സിദാെൻറ നിലപാട്.
അതുകൊണ്ടുതന്നെ പെരസിെൻറ മോഹം കോച്ച് മുളയിലേ നുള്ളുന്നൂ.

ചെൽസിയിൽനിന്ന് റാഞ്ചിയ എഡൻ ഹസാഡും ബ്രസീൽ യുവതാരം വീനീഷ്യസ് ജൂനിയറുമാണ് വരും സീസണിൽ സിദാെൻറ പ്ലാനിലുള്ളത്. മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഫ്രഞ്ച് താരം പോൾ പോഗ്ബയെ സ്വന്തമാക്കാനും സിദാന് പദ്ധതിയുണ്ട്. എന്നാൽ, ഇൗ നീക്കത്തിൽ പെരസിന് താൽപര്യമില്ല.

Tags:    
News Summary - Neymar and peras issue-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.