ഹാമിൽട്ടൺ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡ് മികച്ച സ്കോറിലേക്ക്. മഴമൂലം 54.3 ഓവർ മാത്രം പൂർത്തിയാക്കാൻ സാധിച്ച ആദ്യ ദിനം കിവീസ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. സെഞ്ച്വറി േനടിയ ഓപണർ ടോം ലഥാമും (101 നോട്ടൗട്ട്) റോസ് ടെയ്ലറും ചേർന്നാണ് ഇന്നിങ്സിന് അടിത്തറ പാകിയത്.
ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 116 റൺസ് പാർട്ണർഷിപ്പുണ്ടാക്കി. ജീത് റാവലും (അഞ്ച്) നായകൻ കെയ്ൻ വില്യംസണുമാണ് (നാല്) പുറത്തായ മറ്റുരണ്ട് ബാറ്റ്സ്മാന്മാർ. ഹെൻറി നിക്കോൾസാണ് (അഞ്ച്) 11ാം സെഞ്ച്വറി നേടിയ ലഥാമിനൊപ്പം ക്രീസിൽ. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ടും സ്റ്റുവർട്ട് ബ്രോഡ് ഒരു വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.