ന്യൂഡൽഹി: െഎ.സി.സി പ്രഖ്യാപിച്ച പുതിയ ഭേദഗതി വഴി ഇന്ത്യയുടെ വരുമാനം പകുതിയായി കുറഞ്ഞതിനെതിരെ നോട്ടീസ് നൽകണമെന്നും വരുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നത് പുനരാലോചിക്കണമെന്നും കടുത്ത നിലപാടെടുത്ത ബി.സി.സി.െഎ മുൻ പ്രസിഡൻറ് എൻ. ശ്രീനിവാസന് ഞായറാഴ്ച ചേർന്ന ജനറൽ ബോഡിയിൽ അടിതെറ്റി. ക്രിക്കറ്റ് ബോർഡിൽ ഇതുവരെയും എതിർപ്പുകളേറ്റുവാങ്ങേണ്ടിവന്നില്ലെന്ന പ്രതീക്ഷയിൽ സ്കൈപ് വഴി യോഗത്തിൽ പെങ്കടുത്ത ശ്രീനിവാസെൻറ നിർദേശത്തിന് ഒരാളുടെപോലും പിന്തുണ നേടാനായില്ല.
ബി.സി.സി.െഎക്ക് 57 കോടി ഡോളർ വരുമാനമുണ്ടാകേണ്ടത് പുതിയ ഭേദഗതിയോടെ 29.3 കോടിയായി കുറഞ്ഞ പശ്ചാത്തലത്തിൽ െഎ.സി.സിക്കെതിരെ നോട്ടീസ് അയക്കണമെന്നായിരുന്നു ആദ്യം അദ്ദേഹം ആവശ്യപ്പെട്ടത്. നിർദേശം വന്നയുടൻ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് അഭയ് ആപ്തെയും െഎ.പി.എൽ മേധാവി രാജീവ് ശുക്ലയും എതിർപ്പുമായെത്തി.
മറ്റു ചിലരും പ്രതിപക്ഷത്ത് അണിനിരന്നതോടെ താൻ ഒറ്റപ്പെടുമെന്നറിഞ്ഞ ശ്രീനിവാസൻ ക്രിക്കറ്റ് തുടരണമെന്നുതന്നെയാണ് തെൻറയും അഭിപ്രായമെന്ന് പറഞ്ഞ് പിൻവാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.