ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലെ മിന്നുന്ന പ്രകടനത്തോടെ വിമർശകരുടെ വ ായടപ്പിച്ച മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ വാഴ്ത്തി താരങ്ങൾ. അടുത്തിടെയായി മങ്ങി പ്പോയ ധോണിയെ ഒഴിവാക്കി യുവതാരം ഋഷഭ് പന്തിന് അവസരം നൽകണമെന്ന മുറവിളിക്കിട െയാണ് പതിവുപോലെ വിമർശനങ്ങളെ അതിർത്തി കടത്തുന്ന ഇന്നിങ്സുമായി അദ്ദേഹം കളംനി റഞ്ഞത്.
'ആദ്യ ഏകദിനത്തിൽ അർധ സെഞ്ച്വറി നേടിയെങ്കിലും ധോണിയുടെ െമല്ലെപ്പോക്ക് നയം ടീമിെൻറ വിജയസാധ്യതയെ ബാധിച്ചുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. കളി അനായാസം ഫിനിഷ് ചെയ്യാനുള്ള കഴിവ് കൈമോശം വന്നുവെന്നും മുൻ ക്യാപ്റ്റൻ പഴികേട്ടു. രണ്ടു മത്സരത്തിലും അതതിെൻറ സാഹചര്യത്തിന് അനുസരിച്ചാണ് ധോണി കളി ചിട്ടപ്പെടുത്തിയതെന്ന് മുൻ ആസ്ട്രേലിയൻ പേസർ ജേസൺ ഗില്ലസ്പി പറഞ്ഞപ്പോൾ, ധോണിയുടെ മൂല്യം കണക്കുകൂട്ടാനാകില്ലെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടു.
വിലമതിക്കാനാകാത്ത പ്രതിഭ
ദയവായി അദ്ദേഹത്തെ െവറുതെവിടൂ. അദ്ദേഹം ഇനിയും നന്നായി കളിക്കെട്ട. അദ്ദേഹം ചെറുപ്പമാകുകയല്ല ചെയ്യുന്നത്. ചെറുപ്പകാലത്ത് പ്രകടനത്തിലുണ്ടായിരുന്ന സ്ഥിരത പ്രായംകൂടുേമ്പാൾ പ്രതീക്ഷിക്കരുത്. ചെറിയ തോതിലുള്ള സ്ഥിരതയില്ലായ്മകൊണ്ട് അദ്ദേഹത്തിെൻറ മൂല്യം വിലയിരുത്തരുത്. വിക്കറ്റിനു പിന്നിലെ ധോണിയുടെ പ്രകടനവും അനന്യമാണ്. കളി കൃത്യമായി നിരീക്ഷിച്ച് ബൗളർമാർക്ക് ഉപദേശങ്ങൾ നൽകാൻ അദ്ദേഹത്തിന് കഴിയുന്നു. ബാറ്റ്സ്മാൻ എന്താണ് ചിന്തിക്കുന്നതെന്ന് അതിവേഗം മനസ്സിലാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അവസാന ഒാവറുകളിൽ വിരാട് കോഹ്ലി ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുേമ്പാൾ ഫീൽഡ് സെറ്റ് ചെയ്യുന്നതിൽ ബൗളർമാരെ സഹായിക്കാനും കഴിയുന്നു.
-ഗവാസ്കർ
സാഹചര്യം വിലയിരുത്താൻ ധോണി കേമൻ
മത്സരസാഹചര്യങ്ങൾക്കനുസരിച്ച് സ്വന്തം കളി ക്രമീകരിക്കാൻ കേമനാണ് ധോണി. അദ്ദേഹത്തിെൻറ ഇൗ കഴിവ് ഇന്ത്യക്ക് മുതൽക്കൂട്ടാണ്. കളി ഫിനിഷ് ചെയ്യാനുള്ള ധോണിയുടെ അസാമാന്യ മികവ് ഇന്ത്യക്ക് ഒരു ദശകത്തിലേറെയായി ഉപകാരപ്പെടുന്നുണ്ട്. ഇന്നും അതിന് മാറ്റമില്ല. സിഡ്നിയിൽ നാല് റൺസിൽ മൂന്നുവിക്കറ്റ് വീണപ്പോഴും അദ്ദേഹത്തിെൻറ പരിചയസമ്പത്ത് ഇന്ത്യക്ക് ഗുണംചെയ്തു. അന്ന് അദ്ദേഹം മെല്ലെയാണ് ബാറ്റ് ചെയ്തത്. പക്ഷേ, ആ സാഹചര്യത്തിന് അനുസരിച്ചാണ് ധോണി കളിച്ചത്. അഡ്ലെയ്ഡിൽ തീർത്തും വ്യത്യസ്തമായിരുന്നു സാഹചര്യം. അതുകൊണ്ട് അതിനനുസരിച്ച് കളിച്ചു. 300ലേറെ ഏകദിനങ്ങൾ കളിച്ച ധോണിക്കറിയാം, ഒാരോ സാഹചര്യവും അർഹിക്കുന്ന സമീപനം. അഡ്ലെയ്ഡിലെ കോഹ്ലിയുടെ സെഞ്ച്വറി അനുപമമാണ്. അവിശ്വസനീയമാണ് കോഹ്ലിയുടെ കളി.
-ജേസൺ ഗില്ലസ്പി (മുൻ ഒാസ്ട്രേലിയൻ പേസർ)
കളിനിയന്ത്രണം ധോണിയിൽ
നങ്കൂരമിട്ടു കളിച്ച്, അവസാനംവരെ ഒരു എൻഡ് നിയന്ത്രിക്കുന്ന കളിക്കാരനാണ് ധോണി. രണ്ടാം ഏകദിനത്തിൽ ധോണിയുടെ സംഭാവന മികച്ചതായിരുന്നു. ആദ്യകളിയിൽ അനായാസമായി കളിക്കാനായിരുന്നില്ല. ഇഷ്ടമുള്ള തരത്തിൽ പന്ത് അടിച്ചകറ്റാൻ അന്ന് കഴിഞ്ഞില്ല. എല്ലാവർക്കും സംഭവിക്കുന്നതാണിത്. രണ്ടാം ഏകദിനത്തിൽ തീർത്തും വ്യത്യസ്ത മനോഭാവവുമായാണ് ഇറങ്ങിയത്. തികച്ചും വ്യത്യസ്തനായ കളിക്കാരനായിരുന്നു ധോണി അഡ്ലെയ്ഡിൽ. കുറച്ച് ഡോട്ട് ബാളുകൾ കളിക്കുന്നത് ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. അങ്ങനെ വിക്കറ്റ് മനസ്സിലാക്കും. ബൗളർമാരെയും വിലയിരുത്തും. കളി അവസാനംവരെ എത്തിക്കുന്നതും അദ്ദേഹത്തിെൻറ താൽപര്യമാണ്.
-സചിൻ ടെൻഡുൽക്കർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.