ബംഗളൂരു: കർണാടക പ്രീമിയർ ലീഗിലെ വാതുവെപ്പുമായി ബന്ധപ്പെട്ട കേസിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ അംഗം സുധീന്ദ്ര ഷിൻഡെ അറസ്റ്റിലായി. കേസ് അന്വേഷിക്കുന്ന ബംഗളൂരു പൊലീസിന് കീഴിലെ െസൻട്രൽ ൈക്രംബ്രാഞ്ച് ചൊവ്വാഴ്ച രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ ദൊംലൂരിലെ ഷിൻഡെയുടെ വസതിയിൽ പരിശോധന നടത്തിയ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാതുവെപ്പ് കേസിൽ നിർണായക പങ്കാണ് ഷിൻഡെക്കുള്ളതെന്നും ബുധനാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും ജോയൻറ് കമീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.
കർണാടക അണ്ടർ 19 ടീമിെൻറ ഡയറക്ടറും കെ.പി.എൽ ടീമായ ബെളഗാവി പാന്തേഴ്സിെൻറ മുൻ പരിശീലകനുമാണ് സുധീന്ദ്ര ഷിൻഡെ. കഴിഞ്ഞ സെപ്റ്റംബറിൽ ബെളഗാവി പാന്തേഴ്സ് ഉടമ അഷ്ഫാഖ് അലി അറസ്റ്ററിലായതോടെയാണ് വാതുവെപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. കെ.പി.എൽ ഫൈനൽ മത്സരത്തിലടക്കം വാതുെവപ്പും ഒത്തുകളിയും നടന്നെന്നായിരുന്നു കണ്ടെത്തൽ.
സുധീന്ദ്ര ഷിൻഡെയുടെ കീഴിലുണ്ടായിരുന്ന കളിക്കാരെ ഹണി ട്രാപ്പിൽ പെടുത്തിയ ശേഷം വാതുവെപ്പ് റാക്കറ്റിനുവേണ്ടി ഒത്തുകളിക്കായി ഉപയോഗിക്കുകയായിരുന്നു. ദുബൈയിലേക്കും കരീബിയൻ ദ്വീപുകളിലേക്കും ഇതിനായി കളിക്കാരെ ഉല്ലാസയാത്രക്ക് കൊണ്ടുപോയിരുന്നതായും മോഡലുകളുമൊത്തുള്ള ഇവരുടെ സ്വകാര്യരംഗങ്ങൾ വിഡിയോയിൽ പകർത്തിയതായും പൊലീസ് പറഞ്ഞു. വാതുവെപ്പ് കേസിൽ ബെള്ളാരി ടസ്കേഴ്സ് ഉടമ അരവിന്ദ് വെങ്കടേശ റെഡ്ഡിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്്.
ബംഗളൂരു ബ്ലാസ്റ്റേഴ്സ് കളിക്കാരായ സി.എം. ഗൗതം, അബ്റാർ കാസി, നിഷാന്ത്സിങ് ശെഖാവത്, വിശ്വനാഥൻ, ബൗളിങ് പരിശീലകൻ വിനു പ്രസാദ് തുടങ്ങിയവരും ഹരിയാന സ്വദേശിയായ വാതുവെപ്പുകാരൻ സെയ്യാമും അറസ്റ്റിലായിട്ടുണ്ട്. ഗൗതമും അബ്റാർ ഖാസിയും രഞ്ജി താരങ്ങളാണ്. വാതുവെപ്പ് കേസുമായി മുന്നോട്ടുപോവാൻ ബംഗളൂരു സി.സി.ബിക്ക് ബി.സി.സി.െഎ പൂർണ സഹകരണം വാഗ്ദാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.