ഒാൾറൗണ്ടിൽ  ജദേജ ഒന്നാമൻ 

ദുബൈ: ടെസ്റ്റ് ഒാൾറൗണ്ടർമാരിൽ ഇന്ത്യയുടെ രവീന്ദ്ര ജദേജ വീണ്ടും ഒന്നാമൻ. െഎ.സി.സി പുറത്തുവിട്ട പുതിയ പട്ടികയിലാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബംഗ്ലാദേശിെൻറ ഷാകിബുൽ ഹസനെ മറികടന്ന് ജദ്ദു വീണ്ടും ഒന്നാമനായത്. 438 പോയൻറുമായി ജദേജ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ, 431 പോയൻറുമായി ഷാകിബ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ശ്രീലങ്കക്കെതിരായ െകാളംബോ ടെസ്റ്റിൽ പുറത്താകാെത നേടിയ 70 റൺസും ഏഴുവിക്കറ്റ് പ്രകടനവുമാണ് റാങ്കിങ്ങിൽ തലപ്പത്തെത്താൻ  സഹായിച്ചത്. രണ്ടാം ടെസ്റ്റിൽ പെരുമാറ്റ ദൂഷ്യത്തിന് െഎ.സി.സിയുെട വിലക്ക് നേരിട്ടതിന് പിന്നാലെ താരം റാങ്ക്പട്ടികയിൽ ഒന്നാമെതത്തിയത് തീർത്തും യാദൃച്ഛികമായി.  ഇന്ത്യയുടെ രവിചന്ദ്ര അശ്വിനാണ് (418 പോയൻറ്) മൂന്നാമത്. 

ബാറ്റിങ്ങിൽ ചേതേശ്വർ പുജാര ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് കയറി. ബാറ്റിങ്ങിൽ ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് ഒന്നാമത് (941). 

Tags:    
News Summary - jadeja become number one in all rounder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.