മുംബൈ: കൂറ്റനടികളും വെടിക്കെട്ടുമായി കൊൽക്കത്തയെ നയിച്ച ആന്ദ്രെ റസൽ ആദ്യമായി പൂജ്യത്തിന് പുറത്തായപ്പോൾ നൈറ്റ് റൈഡേഴ്സ് തരിപ്പണമായി. ജയിച്ചാൽ േപ്ലഒാഫ് ഉറപ്പിക്കാമായിരുന്നവർ മുംബൈ ഇന്ത്യൻസിനു മുന്നിൽ ഒമ്പതു വിക്കറ്റിന് തകർന്ന് പുറത്തായി.
കൊൽക്കത്തയുടെ തോൽവി മുതലെടുത്ത ഹൈദരാബാദ് മികച്ച റൺനിരക്കിെൻറ ആനുകൂല്യത്തിൽ െഎ.പി.എൽ 12ാം സീസൺ േപ്ലഒാഫിന്. ജയം അനിവാര്യമായ മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ ഇന്നിങ്സ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 133ന് അവസാനിച്ചപ്പോൾ, മുംബൈക്ക് കാര്യങ്ങൾ എളുപ്പമായി.
ക്വിൻറൺ ഡി കോക്ക് (23 പന്തിൽ 30) നൽകിയ തുടക്കം മുതലെടുത്ത് രോഹിത് ശർമയും (48 പന്തിൽ 55), സൂര്യകുമാർ യാദവും (46) ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു.
കൊൽക്കത്തയുടെ ടോപ് സ്കോറർ ആന്ദ്രെ റസൽ ആദ്യ പന്തിൽതന്നെ മടങ്ങിയേപ്പാൾ ക്രിസ് ലിൻ (41), റോബിൻ ഉത്തപ്പ (40), നിതീഷ് റാണ (26) എന്നിവരാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റൻ കാർത്തിക് (3), ശുഭ്മാൻ ഗിൽ (9) എന്നിവർ നിരാശപ്പെടുത്തി.
േപ്ലഒാഫ് നാളെ മുതൽ
ആദ്യ േപ്ലഒാഫായ ക്വാളിഫയർ ഒന്നിൽ ഒന്നാം സ്ഥാനക്കാരായ മുംബൈയും രണ്ടാം സ്ഥാനക്കാരായ ചെന്നൈയും ഏറ്റുമുട്ടും. ചൊവ്വാഴ്ച ചെന്നൈയിലാണ് മത്സരം. വിജയികൾ നേരിട്ട് ഫൈനലിലെത്തും. ബുധനാഴ്ച എലിമിനേറ്ററിൽ ഡൽഹിയും ഹൈദരാബാദും തമ്മിലാണ് മത്സരം. വിജയികൾ, ക്വാളിഫയർ രണ്ടിൽ ആദ്യ മത്സരത്തിൽ തോറ്റവരുമായി ഏറ്റുമുട്ടും. 10നാണ് മത്സരം. ഫൈനൽ 12ന് ഹൈദരാബാദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.