ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിെൻറ നേരിയ പ്ലേ ഒാഫ് സാധ്യതയും തച്ചുടച്ച് ഡൽഹി കാപിറ്റൽസ്. െഎ.പി.എൽ 12ാം സീസണിൽ തങ്ങളുടെ അവസാന റൗണ്ട് മത്സരത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ രാജസ്ഥാനെ അഞ്ചു വിക്കറ്റിന് തോൽപിച്ച് ഡൽഹി കാപിറ്റൽസ് പ്ലേ ഒാഫ് പോരാട്ടത്തിന് ആത്മവിശ്വാസം വർധിപ്പിച്ചു. സന്ദർശകരെ 115 റൺസിന് ഒതുക്കിയ ഡൽഹി, ഋഷഭ് പന്തിെൻറ (53) ബാറ്റിങ് മികവിൽ അനായാസം ജയിച്ചു. സ്കോർ രാജസ്ഥാൻ റോയൽസ്-115/9, ഡൽഹി കാപിറ്റൽസ് 121/5 (16.1 ഒാവർ).
14 മത്സരങ്ങളിൽ 11 പോയൻറ് മാത്രമുള്ള രാജസ്ഥാൻ റോയൽസ് ഇതോടെ പ്ലേ ഒാഫ് കാണാതെ പുറത്തായി. ഇൗ കളി ജയിക്കുകയും മുന്നിലുള്ള സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും അവസാന മത്സരത്തിൽ തോൽക്കുകയും ചെയ്താൽ രാജസ്ഥാന് പ്ലേ ഒാഫ് സാധ്യതയുണ്ടായിരുന്നു. 18 േപായൻറുള്ള ഡൽഹി നേരേത്തതന്നെ പ്ലേ ഒാഫ് ഉറപ്പിച്ചതാണ്.
ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തിയ അജിൻക്യ രഹാനെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തു. രാജ്യാന്തര മത്സരങ്ങൾക്കായി മടങ്ങിയ ജോസ് ബട്ട്ലർ, ജൊഫ്ര ആർച്ചർ, സ്റ്റീവ് സ്മിത്ത് എന്നിവരുടെ അഭാവത്തിലുള്ള രാജസ്ഥാനെതിരെ ഡൽഹിക്കായിരുന്നു മത്സരത്തിൽ മുൻതൂക്കം. ആദ്യ ഒാവറുകളിൽ തന്നെ വീക്കറ്റ് വീഴ്ത്തി ഡൽഹി ബൗളർമാർ മത്സരം വരുതിയിലാക്കുകയും ചെയ്തു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഇശാന്ത് ശർമയും അമിത് മിശ്രയും രണ്ടു വിക്കറ്റ് വീഴ്ത്തിയ െട്രൻറ് ബോൾട്ടുമാണ് എതിർനിരയെ തകർത്തത്.
വൻ തകർച്ചക്കിടയിലും കൗമാര താരം റിയാൻ പരാഗ് (50) പിടിച്ചുനിന്നതോടെയാണ് രാജസ്ഥാൻ സ്കോർ നൂറുകടന്നത്. െഎ.പി.എല്ലിൽ അർധസെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ താരമെന്ന റെക്കോഡ് പരാഗ് സ്വന്തം പേരിലാക്കി. സഞ്ജു വി. സാംസണും പൃഥ്വി ഷായും പങ്കിട്ടിരുന്ന റെക്കോഡാണ് ഇരുവരെയും സാക്ഷിയാക്കി പരാഗ് മറികടന്നത്.
പരാഗിനു പുറമെ ലിയാം ലിവിങ്സ്റ്റൺ (14), ശ്രേയസ് ഗോപാൽ (12) എന്നിവർ മാത്രമാണ് രണ്ടക്കം പിന്നിട്ടത്. ക്യാപ്റ്റൻ അജിൻക്യ രഹാനെ (2), സഞ്ജു സാംസൺ (5), മഹിപാൽ ലോംറോർ (8), സ്റ്റുവർട്ട് ബിന്നി(0), കൃഷ്ണപ്പ ഗൗതം (6), ഇഷ് സോധി(6), വരുൺ ആരോൺ (3) എന്നിവരെല്ലാം ക്ലച്ചുപിടിക്കാതെ മടങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയെ ഋഷഭ് പന്ത് (38 പന്തിൽ 53) അർധസെഞ്ച്വറിയുമായി പുറത്താകാതെ നയിച്ചു. പൃഥ്വി ഷാ(8), ശിഖർ ധവാൻ (16), ശ്രേയസ് അയ്യർ(15), കോളിൻ ഇൻഗ്രാം(12), റൂതർേഫാഡ്(11) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. അക്സർ പേട്ടൽ (1) പന്തിനൊപ്പം പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.