ജയ്പുർ: നായകൻ മാറിയപ്പോൾ രാജസ്ഥാൻ റോയൽസിെൻറ തലവരയും മാറി. തുടർതോൽവിയി ൽനിന്ന് രക്ഷനേടാനിറങ്ങിയ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ അഞ്ചു വിക്കറ്റി ന് തോൽപിച്ചു. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിെൻറയും (59) റിയാൻ പരാഗിെൻറയും(43) ഇന്നിങ് സാണ് രാജസ്ഥാന് നിർണായകമായത്. സ്കോർ: മുംബൈ ഇന്ത്യൻസ്- 161/5, രാജസ്ഥാൻ റോയൽസ് 162/5.
ടോസ് നേടിയ സ്റ്റീവ് സ്മിത്ത് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്നാം ഒാവറിൽ ക്യാപ്റ്റൻ രോഹിത് ശർമ (5) േശ്രയസ് ഗോപാലിെൻറ പന്തിൽ മടങ്ങിയതോടെ അടിത്തറയിളകിയാണ് മുൻ ചാമ്പ്യന്മാരുടെ തുടക്കം. എന്നാൽ, ക്വിൻറൺ ഡികോക്കും (47 പന്തിൽ 65) സൂര്യകുമാർ യാദവും(34) മുംബൈക്ക് കരുത്തുപകർന്നു. സ്കോർ ബോർഡിൽ 108 റൺസ് ആയതിനു പിന്നാലെയാണ് ഇൗ കൂട്ടുകെട്ട് തകർന്നത്. പിന്നാലെ ഡികോക്ക് ശ്രേയസ് ഗോപാലിെൻറ പന്തിലും പുറത്തായി. ഇതോടെ ടീം തകർന്നു. ഹാർദിക് പാണ്ഡ്യ (23), കീറൺ പൊള്ളാഡ് (10) എന്നിവർ പെട്ടന്ന് പുറത്തായി. ബെൻ കട്ടിങ്ങും (13) ക്രുണാൽ പാണ്ഡ്യയും (2) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അജിൻക്യ രാഹാനെയെ (12) പെെട്ടന്ന് നഷ്ടമായെങ്കിലും സഞ്ജു വി. സാംസൺ (19 പന്തിൽ 35) മികച്ച തുടക്കം നൽകി. ഒരു സിക്സും ആറു േഫാറുമായി മലയാളി താരം ടോപ് ഗിയറിലേക്ക് മാറുന്നതിനിടയിൽ രാഹുൽ ചഹറിെൻറ പന്തിലാണ് മടങ്ങുന്നത്. പിന്നാലെ എത്തിയ ബെൻസ്റ്റോക്സ് (0) റൺസെടുക്കാതെ മടങ്ങിയപ്പോൾ രാജസ്ഥാൻ തോൽവി മണത്തു. എന്നാൽ, സ്മിത്ത് (48 പന്തിൽ 59), റിയാൻ പരാഗിനെ (29 പന്തിൽ 43) കൂട്ടുപിടിച്ച് ടീമിനെ ജയത്തിലേക്കെത്തിച്ചു. 79 റൺസിെൻറ പാർട്ണർഷിപ്പൊരുക്കിയ ഇൗ സഖ്യമാണ് ടീമിെൻറ നെട്ടല്ലായത്. പരാഗും പിന്നാലെയെത്തിയ ആഷ്ടൺ ടേണറും (0) പുറത്തായെങ്കിലും സ്റ്റുവർട്ട് ബിന്നി (7) സ്മിത്തിനൊപ്പം പിടിച്ചു നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.