ന്യൂഡൽഹി: 12ാം എഡിഷൻ െഎ.പി.എൽ ഫൈനൽ ഹൈദരാബാദിൽ നടക്കും. മേയ് 12ന് ചെന്നൈയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഫൈനൽ വേദി ഹൈദരാബാദിലേക്കു മാറ്റുകയായിരുന്നു. ചെപ്പോക്ക് സ്റ് റേഡിയത്തിൽ വർഷങ്ങളായി അടച്ചിട്ട മൂന്ന് ഗാലറികൾ തുറക്കുന്നതിനുള്ള അനുവാദം സർക്കാറിൽനിന്നു നേടിയെടുക്കാൻ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് സാധിക്കാത്തതിനെ തുടർന്നാണിത്.
മൂന്ന് സ്റ്റാൻഡുകളിലായി 12,000 ഇരിപ്പിടമുള്ളതിനാൽ ടിക്കറ്റ് വരുമാനത്തിൽ ബി.സി.സി.െഎക്ക് കോടികൾ നഷ്ടമാകും എന്നതിനാലാണ് നടപടി. പോയൻറ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാനായാൽ ചെന്നൈ സൂപ്പർ കിങ്സിന് ക്വാളിഫയർ 1 മത്സരം ചെന്നൈയിൽവെച്ച് കളിക്കാം.
എന്നാൽ എലിമിനേറ്റർ, (മേയ് 8) ക്വാളിഫയർ 2 (മേയ് 10) മത്സരങ്ങൾ വിശാഖപട്ടണത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.