കൊൽക്കത്ത: മഴയെത്തി വിജയലക്ഷ്യം കുറഞ്ഞത് നന്നായി എന്നായിരിക്കും കൊൽക്കത്ത ആരാധകർ കരുതുന്നത്. അതല്ലെങ്കിൽ ക്രിസ്ഗെയ്ലിെൻറ കൂറ്റനടികൾ പലതവണ സ്റ്റേഡിയം കടന്നേനെ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ക്രിസ്ഗെയ്ലും ലോകേഷ് രാഹുലും മഴയിലും കെടാത്ത വെടിക്കെട്ടുമായി നിറഞ്ഞു നിന്നപ്പോൾ കിങ്സ് ഇലവൻ പഞ്ചാബിന് ഒമ്പത് വിക്കറ്റിെൻറ കൂറ്റൻ ജയം.
മഴകളിമുടക്കിയ മത്സരത്തിൽ വിജയലക്ഷ്യം 13 ഒാവറിൽ 126 ആക്കിക്കുറച്ചപ്പോൾ ഒരുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം പഞ്ചാബ് ലക്ഷ്യം കാണുകയായിരുന്നു. സ്കോർ: കൊൽക്കത്ത^191/7(20 ഒാവർ), കിങ്സ് ഇലവൻ പഞ്ചാബ് 126/1(11.1)-(വിജയലക്ഷ്യം 13 ഒാവറിൽ 125).
ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത ക്രിസ് ലിന്നിെൻറയും(41 പന്തിൽ 74) ക്യാപ്റ്റൻ ദിനേഷ് കാർത്തികിെൻറയും(28 പന്തിൽ 43) ഗംഭീര ബാറ്റിങ്ങിൽ 191 റൺസിെൻറ കൂറ്റൻ സ്കോർ ഉയർത്തി. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ആശങ്കകളൊന്നുമില്ലായിരുന്നു. ക്രിസ്ഗെയ്ലും ലോകേഷ് രാഹുലും കൊൽക്കത്ത സ്കോർ അനായാസം പിന്തുടർന്നു. സിക്സും ഫോറുമായി ഇരുവരും ബൗളർമാരെ വട്ടംകറക്കി.
എട്ട് ഒാവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ടീം സ്കോർ 89 റൺസിലെത്തിയിരിക്കെയാണ് മഴയെത്തുന്നത്. ഏറെനേരം കളിതടസപ്പെടുത്തിയതോടെ വിജയലക്ഷ്യം 13 ഒാവറിൽ 125 റൺസാക്കി. ബാറ്റിങ് തുടർന്ന പഞ്ചാബിന്, വിജയ ലക്ഷ്യത്തിനരികെ ലോകേഷ് രാഹുലിനെ നഷ്ടമായെങ്കിലും(27 പന്തിൽ 60) ക്രിസ്ഗെയ്ൽ പുറത്താവാതെ(38 പന്തിൽ 62) ടീമിനെ ജയിപ്പിച്ചു. ആറു സിക്സും അഞ്ചു ഫോറുമടങ്ങിയതാണ് ഗെയ്ലിെൻറ ഇന്നിങസ്.മായങ്ക് അഗർവാൾ(2) പുറത്താവാതെ നിന്നു. നാലു മത്സരത്തിൽ ടീമിെൻറ മൂന്നാം ജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.