നേപ്പാളിെൻറ കൗമര സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയും വെറ്ററന്‍ താരം അമിത് മിശ്രയും സ്പിൻ ബോൾ കൊണ്ട് െഎ.പി.എല്ലിലെ വമ്പൻമാരായ ചെന്നൈയെ പൊറുതിമുട്ടിച്ചപ്പോൾ ഡൽഹി ഡെയർഡെവിൾസിന് 34 റൺസ് ജയം. 20 ഒാവറിൽ 162ന് അവസാനിച്ച ഡൽഹി ഇന്നിങ്സിനെ നേരിടാനിറങ്ങിയ ചെന്നൈക്ക് കുത്തിത്തിരിഞ്ഞ സ്പിൻ മാന്ത്രികതക്ക് മുന്നിൽ അടിപതറുകയായിരുന്നു. ഇരുവരും ചേർന്ന് എട്ട് ഒാവറിൽ 41 റണ്‍സ് വഴങ്ങി വീഴ്ത്തിയ മൂന്നു വിക്കറ്റുകളാണ് കളിയിൽ നിർണായകമായത്.
20 ഒാവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുക്കാനെ ധോണിപ്പടക്കായുള്ളൂ. 50 റണ്‍സെടുത്ത അമ്പാട്ടി റായ്ഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഇതോടെ പോയൻറ് ടേബിളിൽ ഒന്നാമതെത്താനുള്ള ചെന്നൈയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി. സീസണിലെ ഏറ്റവും മോശം പ്രകടനവുമായി ക്വാർട്ടർ കാണാതെ പുറത്തുപോവാൻ നിൽകുന്ന ദില്ലിക്ക് ഇത് മധുര പ്രതികാരവുമായി. സ്‌കോര്‍ ഡെല്‍ഹി 162-5, ചെന്നൈ 128-6.
അവസാന നാല് ഒാവറില്‍ 58 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്യാപ്റ്റൻ എം.എസ്. ധോണിയുടെ (17) വെടിക്കെട്ട് പ്രതീക്ഷിച്ച കാണികൾക്ക് നിരാശയായിരുന്നു. രവിന്ദ്ര ജഡേജ (27), ഷെയ്ൻ വാട്സൻ (14), സുരേഷ് റെയ്ന (15) എന്നിവരാണ് ചെന്നൈയുടെ മറ്റ് സ്കോറർമാർ.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം മോശമായിരുന്നു. 17 പന്തില്‍ 17 റൺസെടുത്ത് പൃഥ്വി ഷാ പുറത്താകുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സ്. ശ്രേയസ് അയ്യരും (19), റിഷഭ് പന്തും (38) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഡല്‍ഹിയെ മുന്നോട്ട് നയിച്ചു. എന്നാല്‍ പതിനൊന്നാം ഓവറില്‍ ഇരുവരെയും ലുംഗി എന്‍ഡിഗി തിരിച്ചയച്ചു. തുടർന്ന് തകർച്ചയിലായ ഡല്‍ഹിയുടെ ഗ്ലെന്‍ മാക്‌സ്‌വെല്ലും (5) കഴിഞ്ഞ കളിയിലെ ഹീറോ അഭിഷേക് ശര്‍മയും (2) പെട്ടെന്ന് മടങ്ങുകയും അഞ്ചിന് 97 റണ്‍സെന്ന പരിതാപകരമായ നിലയിലാവുകയുമായിരുന്നു. വിജയ് ശങ്കര്‍ അവസാന നിമിഷം ചെറുത്തുനിന്നതാണ് ഭേദപ്പെട്ട സ്‌കോർ നേടിക്കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.