കൊൽക്കത്ത: ഡിസംബറിൽ വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ട്വൻറി 20, ഏകദിന പരമ്പരകൾ ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെതിരായ ട്വൻറി 20 പരമ്പര യിൽ വിശ്രമം അനുവദിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലി തിരിച്ചെത്തിയപ്പോൾ മലയാളി താ രം സഞ്ജു സാംസണിന് ടീമിൽ ഇടമില്ല. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ടീമിൽ ഉൾപ്പെട്ടി ട്ടും സഞ്ജു ഇറങ്ങിയിരുന്നില്ല. വിൻഡീസിനെതിരായ പരമ്പരയിൽനിന്ന് എം.എസ്.കെ പ്രസാദിെൻറ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി മലയാളിതാരത്തെ ഒഴിവാക്കുകയായിരുന്നു. അതേസമയം, തുടർച്ചയായി പരാജയപ്പെട്ട വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ നിലനിർത്തുകയും ചെയ്തു.
കഴിഞ്ഞ പരമ്പരകളിൽ ഉൾപ്പെടാതിരുന്ന ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ് എന്നിവർക്ക് അവസരം ലഭിച്ചു. 2017ൽ അവസാനമായി ട്വൻറി 20 കളിച്ച മുഹമ്മദ് ഷമിയും ടീമിൽ ഇടം കിട്ടി. അതേസമയം, ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്ന ഖലീൽ അഹമ്മദ്, ഷർദുൽ ഠാകുർ എന്നിവർ പുറത്തായി. ക്രുണാൽ പാണ്ഡ്യയും ടീമിന് പുറത്താണ്.
ഫോം കണ്ടെത്താൻ പാടുപെടുന്ന ശിഖർ ധവാനും തുടർച്ചയായി പരാജയപ്പെടുന്ന കെ.എൽ. രാഹുലും തിരിച്ചെത്തിയിട്ടുണ്ട്. ഏകദിന ടീം ഉപനായകൻ രോഹിത് ശർമക്ക് വിശ്രമം അനുവദിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും അവരെ നിലനിർത്തുകയായിരുന്നു. ഡിസംബർ ആറിന് മുംബൈയിലും എട്ടിന് തിരുവനന്തപുരത്തും 11ന് ഹൈദരാബാദിലുമാണ് ട്വൻറി20 മത്സരങ്ങൾ. ഡിസംബർ 15, 18, 22 തീയതികളിലാണ് ഏകദിന മത്സരങ്ങൾ.
ട്വൻറി20 ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, കെ.എൽ രാഹുൽ, ശിഖർ ധവാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ദീപക് ചഹർ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.
ഏകദിനം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ദീപക് ചഹർ, ഭുവനേശ്വർ കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.