ബംഗളൂരു: തുടർച്ചയായ പത്താം ജയം എന്ന റെക്കോർഡിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി. ഒാസീസിനെതിരായ നാലാം ഏകദിന മൽസരത്തിൽ 21 റൺസിനാണ് ഇന്ത്യയുടെ തോൽവി. ഒാസീസ് ഉയർത്തിയ 335 റൺസിെൻറ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 313 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്കായി അജിങ്ക്യ രഹാന, രോഹിത് ശർമ്മ, കേദാർ ജാദവ് എന്നിവർ അർധസെഞ്ച്വറികളുമായി പൊരുതിയെങ്കിലും വിജയിക്കാൻ സാധിച്ചില്ല.
ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യക്കെതിരെ കൃത്യമായ ഗെയിം പ്ലാനോടെയാണ് ഇറങ്ങിയതെന്ന് ഒന്നാം വിക്കറ്റിലെ തകർപ്പൻ പ്രകടനം തന്നെ വ്യക്തമാക്കുന്നു. കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയ ആരോൺ ഫിഞ്ചും ഇതുവരെ ഫോമിലേക്കുയരാതിരുന്ന ഡേവിഡ് വാർണറും ഉജ്ജ്വല ഫോമിലായിരുന്നു. ആദ്യ വിക്കറ്റിൽ 231 റൺസിെൻറ െറക്കോർഡ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഉയർത്തിയത്. ഇന്ത്യക്കെതിരെ ആസ്ട്രേലിയയുടെ ഏറ്റവും ഉയർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. നൂറാം ഏകദിനം കളിക്കുന്ന വാർണർ കരിയറിലെ 14ാം സെഞ്ച്വറിയാണ് തികച്ചത്. 119 പന്തിൽ 124 റൺസ് എടുത്തപ്പോൾ കൂട്ടാളിയായ ഫിഞ്ച് 96 പന്തിൽ 94 റൺസ് വാരിക്കൂട്ടി.
പാർട്ട് ടൈം ബൗളറായ കേദാർ ജാദവാണ് ഇൗ കൂട്ടുകെട്ട് പൊളിച്ചത്. അക്സർ പേട്ടൽ പിടിച്ച് പുറത്താകുേമ്പാൾ 12 ബൗണ്ടറികളും നാല് കൂറ്റൻ സിക്സറുകളും വാർണർ പറത്തിയിരുന്നു. അടുത്ത ഒാവറിൽ ഫിഞ്ചിനെ ഉമേഷ് യാദവ് ഹർദിക് പാണ്ഡ്യയുടെ കൈയിൽ ഏൽപ്പിച്ചു. അഞ്ചു റൺസ് കൂടി സ്കോർ ബോർഡിെലത്തിയപ്പോൾ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിനെ വെറും മൂന്ന് റൺസിന് ഉമേഷ് യാദവ് തന്നെ കരയ്ക്കെത്തിച്ചു. വിരാട് കോഹ്ലിക്കായിരുന്നു ക്യാച്ച്. തെൻറ പത്താമത്തെ ഒാവറിൽ പീറ്റർ ഹാൻഡ്സ്കോമ്പിെൻറ കുറ്റി തെറിപ്പിച്ച ഉമേഷ് 71 റൺസിന് നാല് വിക്കറ്റ് സ്വന്തമാക്കി.
കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചിരുന്ന ഭുവേനശ്വർ കുമാർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർക്ക് വിശ്രമം നൽകി പകരം ഉമേഷ് യാദവ്, മുഹമ്മദ് ഷമി, അക്സർ പേട്ടൽ എന്നിവർക്ക് ഇടം നൽകിയാണ് ഇന്ത്യ നാലാം ഏകദിനത്തിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.