രാജ്കോട്ട്: വാംഖഡെ സ്റ്റേഡിയത്തിൽ ആസ്ട്രേലിയയോടേറ്റ 10 വിക്കറ്റിെൻറ നാണംകെ ട്ട തോൽവിയിൽനിന്ന് പാഠമുൾക്കൊണ്ട് വിരാട് കോഹ്ലിയും സംഘവും ഇന്ന് രാജ്കോട്ട ിൽ നിർണായകമായ രണ്ടാം ഏകദിനത്തിൽ പടക്കിറങ്ങും. സമീപകാലത്ത് നേരിട്ട ഏറ്റവും വലി യ തോൽവി കോഹ്ലിക്കും രവി ശാസ്ത്രിക്കും ആത്മപരിശോധന നടത്താൻ അവസരം നൽകിയതാണ്. 15 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഏകദിനത്തിൽ 10 വിക്കറ്റിന് തോൽക്കുന്നത്.
ചെറുമ ീനുകളായ വിൻഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകൾക്കെതിരെ ഭീകരരൂപം പൂണ്ട ഇന്ത്യ തനിക്കൊത്ത എതിരാളികൾക്കെതിരെ വാല് മടക്കുന്നുവെന്ന വിമർശനത്തിന് ഇന്ന് മറുപ ടി പറയാനാകണം. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനോടും ന്യൂസിലൻഡിനോടും തോറ്റശേഷം ഇന്ത്യക്ക് കരുത്തുറ്റ എതിരാളിയെ കിട്ടിയത് ഇപ്പോഴാണ്. ഇന്ത്യയുടെ കരുത്തുറ്റ ബൗളിങ്നിരയെ നിഷ്പ്രഭമാക്കിയാണ് ഡേവിഡ് വാർണറും (128*) ആരോൺ ഫിഞ്ചും (110*) സന്ദർശകർക്ക് വൻ വിജയം സമ്മാനിച്ചത്.
തൊട്ടതെല്ലാം പിഴച്ച് വാംഖഡെ
ആദ്യ ഏകദിനത്തിൽ വിരാട് കോഹ്ലിയുെട പരീക്ഷണങ്ങളെല്ലാം പാളി. മുൻനിര തിളങ്ങിയെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. ടീമിൽ സ്ഥാനം നിലനിർത്താൻ ബാറ്റുവീശിയ ശിഖർ ധവാനും രാഹുലും സെഞ്ച്വറി കൂട്ടുകെട്ടുയർത്തിയെങ്കിലും സ്ട്രൈക്ക് റേറ്റിൽ ശ്രദ്ധിച്ചില്ല. നാലാം നമ്പറിൽ ഇറങ്ങിയ കോഹ്ലിയുടെ നീക്കമാണ് പ്രധാനമായും പാളിയത്. ഇന്നിങ്സിെൻറ പാതി പിന്നിട്ടശേഷം ക്രീസിലെത്തിയ കോഹ്ലിക്ക് താളംകണ്ടെത്താനാകാതെ പോയി. സ്പിന്നർ ആദം സാംപക്ക് കോഹ്ലി അർഹിക്കുന്ന വില നൽകാത്തതാണ് വിനയായതെന്ന് മുൻ ഓസീസ് നായകൻ സ്റ്റീവ് വോ പറഞ്ഞിരുന്നു. ധവാനെയും രാഹുലിനെയും ഉൾപ്പെടുത്താനായാണ് കോഹ്ലി സ്ഥാനത്യാഗം നടത്തിയത്. മധ്യനിരയുടെ ദുർബലത അടയാളപ്പെടുത്തുന്ന മത്സരംകൂടിയായി അത്. ന്യൂബാളിൽ സീമർമാർക്കും മികവ് അടയാളപ്പെടുത്താനായില്ല. ഈർപ്പത്തിെൻറ സാന്നിധ്യമുള്ളതിനാൽ സ്പിന്നർമാർക്ക് ഒന്നും ചെയ്യാനാവാതെ വന്നതാണ് മുംബൈയിൽ ഇന്ത്യൻ പ്രതീക്ഷകൾ തകിടംമറിച്ചത്.
അഴിച്ചുപണിയും
ജീവന്മരണ പോരാട്ടമായതിനാൽതന്നെ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മുംബൈയിൽ ബൗൺസറേറ്റ് പരിക്കേറ്റ ഋഷഭ് പന്ത് കളിക്കാത്തതിനാൽ ലോകേഷ് രാഹുലാകും കീപ്പിങ് ഗ്ലൗസണിയുക. നാലാമനായാകും രാഹുൽ ക്രീസിലെത്തുക. പന്തിെൻറ പരിക്ക് ഒരുപക്ഷേ മനീഷ് പാണ്ഡെക്ക് അനുഗ്രഹമാകും. മധ്യനിര ശക്തിപ്പെടുത്താൻ കർണാടക നായകനാകുമോ എന്നതാണ് ചോദ്യം. ശർദുൽ ഠാകുറിന് പകരം നവ്ദീപ് സെയ്നിക്ക് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചേക്കും.
രാജ്കോട്ട് കോട്ടയല്ല
മത്സരഫലം അടിസ്ഥാനപ്പെടുത്തി വിലയിരുത്തുേമ്പാൾ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ പ്രകടനം ആശാവഹമല്ല. വേദിയിൽ ഇന്ത്യ കളിച്ച അവസാന രണ്ട് ഏകദിനങ്ങളിലും പരാജയമായിരുന്നു ഫലം. 2013ൽ ഇംഗ്ലണ്ട് ഒമ്പതു റൺസിനും 2015ൽ ദക്ഷിണാഫ്രിക്ക 18 റൺസിനുമാണ് നീലപ്പടയെ പരാജയപ്പെടുത്തിയത്. രാജ്കോട്ടിൽ ഇന്ത്യക്കെതിെര കളിച്ച ഏക ഏകദിനം ജയിച്ച ചരിത്രമാണ് ആസ്ട്രേലിയക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.