ഗുവാഹതി: അസം ക്രിക്കറ്റ് അസോസിയേഷെൻറ ബർസപര സ്റ്റേഡിയത്തിന് ഇന്ന് അരങ്ങേറ്റമാണ്. 13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എ.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആദ്യ രാജ്യാന്തര മത്സരം വിരുന്നെത്തുേമ്പാൾ കാത്തിരിക്കുന്നത് ഇന്ത്യ-ഒാസീസ് തീപാറും പോരാട്ടം. ഗുവാഹതിക്കാരുടെ സ്വപ്നസാഫല്യത്തിലേക്ക് സൗന്ദര്യം പകർന്ന് ട്വൻറി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയും ആസ്ട്രേലിയയും മാറ്റുരക്കും. ആദ്യ മത്സരം വിജയിച്ച ഇന്ത്യ രണ്ടാം ജയവും പരമ്പരയും സ്വന്തമാക്കി ഗുവാഹതിയിലെ കാണികൾക്ക് അരങ്ങേറ്റ സമ്മാനം നൽകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.
തോൽവിയുടെ പടുകുഴിയിലാണ് ഒാസീസ് ക്രിക്കറ്റ്. മുെമ്പങ്ങുമില്ലാത്തവിധം തുടർതോൽവികൾ വേട്ടയാടുന്ന ആസ്ട്രേലിയൻ ക്രിക്കറ്റിെൻറ ആത്മവിശ്വാസം വീണ്ടെടുക്കാൻ ട്വൻറി20 പരമ്പരയെങ്കിലും സ്വന്തമാക്കണമെന്ന ആഗ്രഹവുമായാണ് അവർ കളിക്കാനിറങ്ങിയത്. എന്നാൽ, ആദ്യ മത്സരത്തിൽ തന്നെ വൻ പരാജയമാണ് ഒാസീസിനെ കാത്തിരുന്നത്. ഇൗ മത്സരത്തിൽ കൂടി തോറ്റാൽ ഇന്ത്യയിൽനിന്ന് വെറുംകൈയോടെ മടങ്ങേണ്ടിവരും.
കൂനിന്മേൽ കുരു എന്നപോലെ നായകൻ സ്റ്റീവ് സ്മിത്ത് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങി.മറുവശത്ത് ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബാറ്റ്സ്മാൻമാരും ബൗളർമാരും മികച്ച ഫോമിൽ. ആദ്യ പതിനൊന്നിൽ ആരെയൊക്കെ ഉൾപ്പെടുത്തും എന്ന കാര്യത്തിൽ മാത്രമാണ് ഇന്ത്യയുടെ ആശങ്ക. ആഭ്യന്തര മത്സരങ്ങളിൽ ബൗളിങ്ങിനെ തുണക്കുന്ന പാരമ്പര്യമാണ് ഗുവാഹതിയിലെ പിച്ചിേൻറത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.