ഇേന്ദാർ: ഇത്രയേറെ ആത്മവിശ്വാസത്തോടെ അടുത്തിടെയൊന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ട്രേലിയക്കെതിരെ ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ടാവില്ല. തുടർച്ചയായ ഒമ്പതാം ഏകദിന വിജയം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യയും വിദേശമണ്ണിലെ 11ാം തുടർതോൽവി പേടിച്ചിറങ്ങുന്ന ഒാസീസും ഇന്ദോറിലെ റണ്ണൊഴുകുന്ന പിച്ചിൽ ഞായറാഴ്ച വീണ്ടും ഏറ്റുമുട്ടും. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ടു കളിയും ജയിച്ചുനിൽക്കുന്ന ഇന്ത്യക്കാണ് മുൻതൂക്കം. മത്സരം ഉച്ചക്ക് 1.30ന് തുടങ്ങും.
ടൂർണമെൻറിലെ റൺവരൾച്ചക്ക് പരിഹാരം തേടിയാണ് ഇരുടീമുകളും ഇന്ദോറിലെ ഹോൾകാർ സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങുന്നത്.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മഴ കളിക്കാനെത്തിയെങ്കിലും ഇന്ദോറിൽ പ്രതീക്ഷിക്കുന്നത് റൺമഴ മാത്രമാണ്. ചെറിയ മൈതാനവും ബാറ്റിങ് വിക്കറ്റുമായതിനാൽ ഇന്നത്തെ മത്സരത്തിൽ 300ലേറെ സ്കോർ കണ്ടെത്താനായിരിക്കും ആദ്യം ബാറ്റ് ചെയ്യുന്ന ടീമിെൻറ ശ്രമം. ഇന്ത്യൻ ബാറ്റ്സ്മാൻമാർ മികച്ച ഫോമിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയുടെ മുൻ നിര ബാറ്റ്സ്മാൻമാരുടെ ശരാശരി ഒാരോ വിക്കറ്റിലും 58.13 റൺസ് വീതമാണ്. മറ്റേതൊരു ടീമിനെക്കാളും മികച്ച ശരാശരി. അതേസമയം, ഒാസീസിേൻറത് 33.26 ആണ്. രണ്ടു മത്സരങ്ങളിലും തിളങ്ങാനാവാതെപോയ മനീഷ് പാണ്ഡെയുടെ കാര്യത്തിൽ മാത്രമാണ് ഇന്ത്യക്ക് ആശങ്കയുള്ളത്.
നാലാമനായി ക്രീസിലെത്തിയ പാണ്ഡെ രണ്ടു മത്സരങ്ങളിലായി സ്കോർ ചെയ്തത് മൂന്നു റൺസ് മാത്രം. രണ്ടു വർഷമായി നാലാം നമ്പർ പൊസിഷൻ ഇന്ത്യ പരീക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്. 2015 ലോകകപ്പിനു ശേഷം നാലാം നമ്പറിൽ ഇന്ത്യ പരീക്ഷിച്ചത് 11 ബാറ്റ്സ്മാൻമാരെയാണ്. അതുകൊണ്ടുതന്നെ പാണ്ഡെക്ക് ഒരു തവണകൂടി അവസരം കൊടുക്കാനാണ് സാധ്യത. ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമിൽ മാത്രമാണ് പാണ്ഡെയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ദോറിലും ഫോമിലെത്തിയില്ലെങ്കിൽ അടുത്ത മത്സരങ്ങളിൽ പാണ്ഡെയെ ആദ്യ 15ൽനിന്ന് ഒഴിവാക്കിയേക്കാം. േലാകേഷ് രാഹുൽ പുറത്തിരിക്കുന്നതും പാണ്ഡെക്ക് വെല്ലുവിളിയാകുന്നുണ്ട്. ഒാപണർ േരാഹിത് ശർമക്കും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞിട്ടില്ല. നായകൻ കോഹ്ലി, അജിൻക്യ രഹാനെ, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ എന്നിവർ ഫോമിലാണ്.
ബൗളിങ്ങിലും ഇന്ത്യൻ ക്യാമ്പിൽ കാര്യങ്ങൾ ശുഭമാണ്. പേസ് ബൗളർമാരായ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയും ഒാസീസിനെ വട്ടംകറക്കിയിരുന്നു. ചരിത്ര ഹാട്രിക് കുറിച്ച് കുൽദീപ് യാദവും ഫോമിലാണെന്ന് തെളിയിച്ചു. ആദ്യ മത്സരത്തിൽ തിളങ്ങിയ യുസ്വേന്ദ്ര ചഹൽ കഴിഞ്ഞ കളിയിൽ നിറംമങ്ങിപ്പോയി. പേസ് ബൗളർമാരെക്കാൾ സ്പിന്നർമാരായിരിക്കും ഇന്ദോറിലെ വിക്കറ്റിന് യോജിക്കുകയെന്ന് ക്യുറേറ്റർ സൂചന നൽകിയിട്ടുണ്ട്.
ആശങ്കയോടെ ഒാസീസ് ബാറ്റിങ്
കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി രണ്ട് ഒാസീസ് താരങ്ങൾക്ക് മാത്രമാണ് അർധസെഞ്ച്വറി കണ്ടെത്താനായത്. ലോകകപ്പിന് തയാറെടുക്കുന്ന ടീമിനെ ഇത് ചെറുതാെയാന്നുമല്ല ആശങ്കപ്പെടുത്തുന്നത്. പരിക്കേറ്റ ആരോൺ ഫിഞ്ച് ഇന്ന് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഫിഞ്ച്, വാർണർ, മാക്സ്വെൽ, സ്മിത്ത്, സ്േറ്റാണിസ് എന്നിവരടങ്ങിയ ബാറ്റിങ് നിര ആരെയും വിറപ്പിക്കാൻ കഴിവുള്ളവരാണെങ്കിലും കുറച്ചു നാളായി ഇവർ കടലാസിലെ പുലികളായി ഒതുങ്ങുകയാണ്.
ഇന്ത്യക്ക് പേടി പേസ് ബൗളർ നഥാൻ കോൾെട്ടർനെയ്ലിനെ മാത്രമാണ്. രണ്ടു മത്സരങ്ങളിലും കോൾെട്ടർനെയ്ൽ നന്നായി ബൗൾ ചെയ്തിരുന്നു. സ്പിന്നർ ആഷ്ടൺ അഗറിെൻറ കൈയിൽ ഇന്ത്യയെ പിടിച്ചുനിർത്താനുള്ള മരുന്നില്ലെന്ന് തെളിഞ്ഞതിനാൽ ആഡം സാംബയെ പരീക്ഷിക്കാനും സാധ്യതയുണ്ട്.
ടീം ഇവരിൽനിന്ന്:
ഇന്ത്യ: കോഹ്ലി, രോഹിത്, രഹാനെ, പാണ്ഡെ, കേദാർ ജാദവ്, ധോണി, പാണ്ഡ്യ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ചഹൽ, ബുംറ, ഉമേഷ് യാദവ്, ഷമി, ജദേജ, രാഹുൽ.
ആസ്ട്രേലിയ: സ്മിത്ത്, വാർണർ, കാർട്റൈറ്റ്, ട്രേവിസ് ഹെഡ്, മാക്സ്വെൽ, സ്റ്റോണിസ്, മാത്യു വേഡ്, അഗർ, റിച്ചാർഡ്സൺ, കമ്മിൻസ്, കോൾെട്ടർനെയ്ൽ, ഫിഞ്ച്, ഹാൻഡ്സ്കോംബ്, ഫോക്നർ, സാംബ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.