ഏകദിന ലോകകപ്പിനായിരുന്നു ക്രിക്കറ്റ് ലോകത്തിെൻറ ഇതുവരെയുള്ള കാത്തിരിപ്പ്. കഴ ിഞ്ഞ ഒന്നു-രണ്ടു വർഷമായി ടീമുകളെല്ലാം അരയും തലയും മുറുക്കി നടത്തിയ തയാറെടുപ്പ്. ഒ ന്നരമാസത്തെ പോരാട്ടത്തിനൊടുവിൽ, ക്രിക്കറ്റിെൻറ തറവാട്ടുകാരെ സിംഹാസനത്തിലേറ ്റി ആ മഹോത്സവത്തിന് കൊടിയിറങ്ങി. ഇനി കളി മാറുകയാണ്; ഒരു ദിനത്തിലെ ആവേശത്തിൽനി ന്നും അഞ്ചു ദിനത്തിെൻറ പ്രൗഢിയിലേക്ക്. ത്രില്ലർ ഫൈനലിനൊടുവിൽ ഭാഗ്യത്തിെൻറ ആനുകൂ ല്യത്തിൽ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് തന്നെ ടെസ്റ്റ് പോരാട്ടങ്ങൾക്ക് ക്രീസുണർ ത്തും. ഇന്നു മുതൽ ലോഡ്സിൽ അയർലൻഡിനെതിരെയാണ് കളി.
ടെസ്റ്റ് ലോകകപ്പ് ഏകദിന ലോകകപ്പും ട്വൻറി20 ലോകകപ്പുമല്ല, ഇനി ടെസ്റ്റ് ലോകകപ്പിനാണ് ക്രിക്ക റ്റ് ലോകം വേദിയാവുന്നത്. നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കളിയുടെ പുതുപരീക്ഷണമാ യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ആഗസ്റ്റ് ഒന്നിന് ഇംഗ്ലണ്ട്-ആസ്ട്രേലിയ ആഷസ് പരമ്പരയോടെ തുടക്കമാവും. രണ്ടു വർഷം നീണ്ടുനിൽക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പിനാണ് കൊടിയേറുന്നത്. ടെസ്റ്റ് പദവിയുള്ള ഒമ്പതു രാജ്യങ്ങൾ ഹോം-എവേ അടിസ്ഥാനത്തിൽ മാറ്റുരച്ചശേഷം 2021 ജൂണിൽ കലാശപ്പോരാട്ടം.
ട്വൻറി20യുടെ അതിവേഗത്തിനു മുന്നിൽ പതറിയ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആരാധകശ്രദ്ധ തിരിക്കാനാണ് േലാക ടെസ്റ്റ് ചാമ്പ്യൻഷിപ്പുമായി െഎ.സി.സി അവതരിക്കുന്നത്. രണ്ടു രാജ്യങ്ങളിലെ ആരാധകർക്കു മാത്രം താൽപര്യമുള്ള ദ്വിരാഷ്ട്ര പരമ്പരകൾക്ക് രാജ്യാന്തര പരിവേഷം നൽകുകയാണ് വേൾഡ് ചാമ്പ്യൻഷിപ്പിലൂടെ. രണ്ടു വർഷക്കാലത്തിനിടയിലെ കളികളെ ഒരു കുടക്കീഴിലാക്കി പോയൻറ് സമ്മാനിച്ച് ചട്ടക്കൂടുകൾ ഒരുക്കിയുള്ള സംഘാടനം. രണ്ടു വർഷത്തിനിടെ ഇന്ത്യ ആറു പരമ്പരയിലായി 18 ടെസ്റ്റുകൾ കളിക്കും. ഇംഗ്ലണ്ടാണ് ഏറ്റവും കൂടുതൽ (22) ടെസ്റ്റ് കളിക്കുന്നത്. ആഷസ് പരമ്പരയോടെ ലോകകപ്പിന് തുടക്കമാവും. ഇന്ത്യയുടെ വിൻഡീസ് പര്യടനവും ലോകകപ്പിെൻറ ഭാഗമാണ്.
ഇത് മൂന്നാം ശ്രമം രണ്ടു തവണ ആസൂത്രണം ചെയ്തിട്ടും നടക്കാതെപോയ ടൂർണമെൻറിനാണ് ഇപ്പോൾ വേദി ഒരുങ്ങുന്നത്. 2010ലാണ് ആശയത്തിന് െഎ.സി.സി അംഗീകാരം നൽകുന്നത്. 2013ലും 2017ലും ടൂർണമെൻറ് തുടങ്ങാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ആരൊക്കെ? ഒമ്പത് ടെസ്റ്റ് ടീമുകളാണ് പെങ്കടുക്കുന്നത്. രണ്ടു വർഷംകൊണ്ട് ഒാരോ ടീമും ആറ് പരമ്പരകൾ കളിക്കും. മൂന്ന് ഹോം, മൂന്ന് എവേ അടിസ്ഥാനത്തിലാണ് മത്സരം. കൂടുതൽ പോയൻറ് നേടുന്ന രണ്ടു ടീമുകൾ ഫൈനലിലെത്തും. പരമ്പരകൾ രണ്ടോ അഞ്ചോ ടെസ്റ്റുകൾ അടങ്ങിയതാവാം.
േപായൻറ് എങ്ങനെ?ഒരു പരമ്പരക്ക് 120 പോയൻറ്. ടീമിന് നേടാവുന്ന പരമാവധി പോയൻറ് 720 (6 പരമ്പര x 120 പോയൻറ്). പരമ്പരയിലെ ടെസ്റ്റുകളുടെ എണ്ണമനുസരിച്ച് ആകെ പോയൻറ് വീതംവെക്കും. ശേഷം, ടെസ്റ്റ് ഫലത്തിനനുസരിച്ചാവും ടീമിന് പോയൻറ് സമ്മാനിക്കുന്നത്. ഉദാ: അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഒരു മാച്ചിന് 24 പോയൻറ്. രണ്ട് ടെസ്റ്റ് അടങ്ങിയ പരമ്പരയിൽ ഒരു ടെസ്റ്റിന് 60 പോയൻറ്. ടൈ ആയാൽ പോയൻറ് പങ്കിടും. സമനില ആയാൽ ഇരു ടീമിനും മൂന്നിലൊന്ന് പോയൻറ് ലഭിക്കും.
ഇംഗ്ലണ്ട്-അയർലൻഡ് ടെസ്റ്റിന് തുടക്കം ലണ്ടൻ: ടെസ്റ്റ് പദവി ലഭിച്ച ശേഷം അയർലൻഡ് ലോഡ്സിൽ ആദ്യമായി കളിക്കാനിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ അയർലൻഡിെൻറ മത്സരം ബുധനാഴ്ച തുടങ്ങും. കഴിഞ്ഞവർഷം ടെസ്റ്റ് പദവി ലഭിച്ച അയർലൻഡ് പാകിസ്താനോടും അഫ്ഗാനിസ്താനോടും തോറ്റിരുന്നു. ഏകദിന ലോകകപ്പിൽ ഇത്തവണ യോഗ്യത നേടാതിരുന്ന അയർലൻഡ് ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനത്തോടെ സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിലാണ്.ലോകകപ്പ് വിജയത്തിെൻറ ആവേശത്തിലിറങ്ങുന്ന ഇംഗ്ലണ്ട് ആഷസിനുള്ള തയാറെടുപ്പായാണ് ഇൗ മത്സരത്തെ കാണുന്നത്. കാലിന് പരിക്കേറ്റ പേസ് ബൗളർ ജെയിംസ് ആൻഡേഴ്സൺ കളിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.