ദുബൈ: ഗ്രാമങ്ങളിൽ നടക്കുന്ന ക്രിക്കറ്റ് മൽസരങ്ങളിൽ തർക്കങ്ങളിൽ സ്വാഭാവികമാണ്. ബാറ്റ്സമാൻമാർ ഒൗട്ടാകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങളിൽ കൂടുതലും ഉണ്ടാവുക. കാട്ടിലേക്കും അപ്പുറത്തെ പറമ്പിലേക്കും പന്ത് അടിച്ച് ബാറ്റ്സ്മാൻമാർ ഒൗട്ടാകുന്ന ചില വിചിത്ര നിയമങ്ങളും ഗ്രാമങ്ങളിലെ ക്രിക്കറ്റ് കളിയുടെ ഭാഗമാണ്. ഇത്തരത്തിൽ പാകിസ്താനിലെ ഒരു ഗ്രാമത്തിൽ നടന്ന ക്രിക്കറ്റ് മൽസരത്തിൽ ബാറ്റ്സ്മാൻ പുറത്തായോ എന്നതിൽ െഎ.സി.സി തീരുമാനമെടുത്തതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
A fan named Hamza sent this video to us this morning asking for a ruling.
— ICC (@ICC) May 22, 2018
Unfortunately for the (very unlucky) batsman, law 32.1 confirms... Out! ☝ pic.twitter.com/y3Esgtz48x
പാകിസ്താനിലെ ഒരു ഗ്രാമത്തിൽ നടന്ന ക്രിക്കറ്റ് കളിയിൽ പന്ത് അടിക്കാനായി ബാറ്റ്സ്മാൻ ആഞ്ഞു വീശുന്നു. കാറ്റിെൻറ ശക്തിയിൽ അടിച്ച പന്ത് മുന്നോട്ട് പോകാതെ പതിയെ ഉരുണ്ട് സ്റ്റംപിൽ തട്ടുന്നു. ആ സമയം ക്രീസിന് പുറത്തായിരുന്നു ബാറ്റ്സ്മാൻ. ഇതോടെ മൽസരത്തിലെ അംപയർ ഒൗട്ട് വിളിച്ചു. എന്നാൽ ക്രീസ് വിടാൻ ബാറ്റ്സ്മാൻ തയാറായില്ല. അവസാനം എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി ബാറ്റ്സ്മാൻ ക്രീസ് വിട്ടു.
പിന്നീട് ഇൗ മൽസരത്തിെൻറ വീഡിയോ ആരോ െഎ.സി.സിക്ക് അയച്ചുകൊടുക്കുകയും ബാറ്റ്സ്മാൻ ഒൗട്ടായോ എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഉടൻ തന്നെ െഎ.സി.സി ഇതിനുള്ള മറുപടിയിൽ നൽകി. ആ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് സംഘടനയുടെ നിയമാവലിയിലെ 32.1 വകുപ്പ് പ്രകാരം ബാറ്റ്സ്മാൻ ഒൗെട്ടന്നായിരുന്നു െഎ.സി.സി നൽകിയ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.