കിങ്സ്റ്റൺ: കന്നി സെഞ്ച്വറി പിതാവിന് സമർപ്പിച്ച് ഹനുമ വിഹാരി. രണ്ടാം ടെസ്റ്റിെൻറ ഒന്നാം ഇന്നിങ്സിൽ നേടിയ 111 റൺസാണ് 25കാരനായ വിഹാരി, 13 വർഷം മുമ്പ് വിട്ടുപിരിഞ്ഞ പിതാവിന് സമർപ്പിച്ചത്.
‘തെൻറ 12ാം വയസ്സിലാണ് പിതാവ് മരിച്ചത്. അന്നേ മനസ്സിൽ കരുതിയിരുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ എന്നെങ്കിലും സെഞ്ച്വറി നേടുകയാണെങ്കിൽ അതു പിതാവിന് സമർപ്പിക്കണമെന്ന്. ആ സ്വപ്നം ഇന്ന് സഫലമായി’ -വിഹാരി പറഞ്ഞു. കന്നി അർധ സെഞ്ച്വറിയുമായി (57) തനിക്കൊപ്പം എട്ടാം വിക്കറ്റിന് 112 റൺസ് ചേർത്ത ഇശാന്ത് ശർമക്ക് വിഹാരി നന്ദി പറഞ്ഞു.
തന്നെക്കാൾ മികച്ച രീതിയിലാണ് ഇശാന്ത് ബാറ്റ് ചെയ്തതെന്നും ഇശാന്തിെൻറ മത്സരപരിചയം തനിക്കും ഗുണം ചെയ്െതന്നും വിഹാരി കൂട്ടിച്ചേർത്തു. 225 പന്തിൽ 16 ബൗണ്ടറിയടക്കമായിരുന്നു വിഹാരിയുടെ സെഞ്ച്വറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.