ലീഡ്സ്: ജോഫ്ര ആർച്ചർ നൽകിയത് ജോഷ് ഹാസൽവുഡും പാറ്റ് കമ്മിൻസും ജെയിംസ് പാറ്റി ൻസണുമടങ്ങിയ പേസ് ത്രയത്തിലൂടെ ആസ്ട്രേലിയ തിരിച്ചുകൊടുത്തപ്പോൾ മൂന്നാം ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ട് വെറും 67 റൺസിന് പുറത്ത്. ആദ്യം ബാറ്റ് ചെയ്ത ഒാസീസിനെ 179ല ഒതുക്കി ലീഡ് പ്രതീക്ഷയിലിറങ്ങിയ ആതിഥേയരെ സന്ദർശക പേസർമാർ നിലംപരിശാക്കുകയായിരുന്നു.
ഹാസൽവുഡ് അഞ്ചും കമ്മിൻസ് മൂന്നും പാറ്റിൻസൺ രണ്ടും വിക്കറ്റെടുത്തപ്പോൾ ഇംഗ്ലണ്ടിെൻറ ഇന്നിങ്സ് നീണ്ടത് 27.5 ഒാവർ മാത്രം. രണ്ടക്കം കടന്നതാവെട്ട ജോ ഡെൻലി (12) മാത്രവും. റോറി ബേൺസ് (9), ജേസൺ റോയ് (9), ക്യാപ്റ്റൻ ജോ റൂട്ട് (0), ബെൻ സ്റ്റോക്സ് (8), ജോണി ബെയർസ്റ്റോ (4), ജോസ് ബട്ലർ (5), ക്രിസ് വോക്സ് (5), ആർച്ചർ (7), ജാക് ലീച് (1), സ്റ്റുവാർട്ട് ബ്രോഡ് (4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.
ആദ്യ ഇന്നിങ്സിൽ 112 റൺസ് ലീഡ് നേടിയ ആസ്ട്രേലിയ രണ്ടാംദിനം ചായക്ക് പിരിയുേമ്പാൾ രണ്ടാം വട്ടം മൂന്നു വിക്കറ്റിന് 82 റൺസെടുത്തിട്ടുണ്ട്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ 194 റൺസ് മുന്നിൽ. മാർനസ് ലബുഷെയ്നും (13) ട്രാവിസ് ഹെഡും (17) ആണ് ക്രീസിൽ. മാർകസ് ഹാരിസ് (19), ഡേവിഡ് വാർണർ (0), ഉസ്മാൻ ഖ്വാജ (23) എന്നിവരാണ് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.