അടി, തിരിച്ചടി; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇംഗ്ലണ്ട്

സെഞ്ചൂറിയൻ: അവസാന ട്വൻറി 20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 5 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക് കി. ഏഴു സിക്സറക്കം 22പന്തിൽ നിന്നും 57 റൺസെടുത്ത ക്യാപ്റ്റൻ ഇയാൻ മോർഗനാണ് ഇംഗ്ലണ്ടിൻെറ ജയം വേഗത്തിലാക്കിയത്. മോർഗൻ തന്നെയാണ് കളിയിലെയും പരമ്പരയിലെയും താരം.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ടെംബ ബാവുമ(49), ക്വിൻറൺ ഡിക്കോക്ക് (35), ഹെൻറിച്ച് ക്ലാസൻ(66), ഡേവിഡ് മില്ലർ(35) എന്നിവരുടെ കരുത്തിൽ 222റൺസെന്ന കൂറ്റൻ സ്കോർ ഉയർത്തിയിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് നിരയിൽ ജോസ് ബട്ലർ (57), ജോണി ബാരിസ്റ്റോ (64) എന്നിവർക്കൊപ്പം ക്യാപറ്റൻ മോർഗനും ചേർന്നതോടെ 19.1 ഓവറിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടക്കുകയായിരുന്നു.

പരമ്പരയിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക ഒരു റൺസിനും രണ്ടാം മത്സരം ഇംഗ്ലണ്ട് രണ്ടുറൺസിനും വിജയിച്ചതോടെ മൂന്നാം ട്വൻറി20 ഇരുടീമുകൾക്കും നിർണായകമായിരുന്നു.


Tags:    
News Summary - England chase down target of 223 to win third T20 and series-Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.