കൊൽക്കത്ത: ഡ്രസിങ് റൂമിലേക്ക് നോക്കിയേശഷം ഡി.ആർ.എസ് (ഡിസിഷൻ റിവ്യൂ സിസ്റ്റം) ഉപയോഗിച്ച് റിവ്യൂ നൽകിയ ദിൽറുവാൻ പെരേരയുടെ നടപടി വിവാദമായി.
ഷമിയുടെ പന്തിൽ എൽ.ബി. ഡബ്ല്യൂവിൽ കുരുങ്ങിയ പെരേര റിവ്യൂ നൽകാതെ മടങ്ങിയിരുന്നു. എന്നാൽ, അൽപം നടന്നശേഷം തിരിച്ചുവന്ന പെരേര റിവ്യൂ ആവശ്യപ്പെടുകയായിരുന്നു. മൂന്നാം അമ്പയർ പെരേര ഒൗട്ടല്ലെന്ന് വിധിക്കുകയും ചെയ്തു.
ഡ്രസിങ് റൂമിൽ നിന്നുള്ള നിർദേശപ്രകാരമാണ് പെരേര റിവ്യൂ നൽകിയതെന്നാണ് ആരോപണം. ഇന്ത്യ-ഒാസീസ് ടെസ്റ്റിനിടെ ഡ്രസിങ് റൂമിൽ നോക്കിയശേഷം റിവ്യൂ നൽകിയ സ്മിത്തിെൻറ നടപടി വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.