പുണെ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കിയ ബൗളിങ് നിരയുടെ മികവിൽ ചെന്നെ സൂപ്പർ കിങ്സിന് ഉജ്ജ്വല വിജയം. പുണെയിലെ ചെന്നൈയുടെ ‘ഹോം’ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 18 ഒാവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ ലക്ഷ്യത്തിലെത്തി.
#CSKvRCB Only Do Thala pic.twitter.com/npmDW83vk9
— Ajithkumar (@Ajith8299) May 5, 2018
കഴിഞ്ഞ കളിയിൽ മുംൈബയെ തോൽപിച്ചതിെൻറ ആത്മവിശ്വാസത്തിലിറങ്ങിയ ബംഗളൂരുവിെൻറ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രം ഉള്ളപ്പോൾ ലുൻഗി എൻഗിഡിക്ക് വിക്കറ്റ് സമ്മാനിച്ച് ഒാപണര്‍ ബ്രണ്ടന്‍ മക്കല്ലം (അഞ്ച്) മടങ്ങി. ക്വിൻറൺ ഡി. കോക്കിന് പകരം ആദ്യമായി അവസരംലഭിച്ച പാർഥിവ് പട്ടേല്‍ (53) അർധ സെഞ്ച്വറിയുമായി പിടിച്ചുനിന്നെങ്കിലും മറ്റാരും പിന്തുണ നൽകിയില്ല. ക്യാപ്റ്റൻ വിരാട് കോഹ്ലിയും (എട്ട്) വിശ്വസ്ത ബാറ്റ്സ്മാൻ എബി ഡിവില്ലിയേഴ്സും (ഒന്ന്) പെെട്ടന്ന് മടങ്ങിയത് ബംഗളൂരുവിനെ തളർത്തി. കോഹ്ലിയെ രവീന്ദ്ര ജദേജ ബൗൾഡാക്കിയപ്പോൾ ഡിവില്ലിയേഴ്സിനെ ഹര്ഭജൻ സിങ്ങിെൻറ പന്തിൽ ധോണി സ്റ്റംപ് ചെയ്യുകയായിരുന്നു.
പിന്നീട് ബംഗളൂരുവിന് തുടരെത്തുടരെ വിക്കറ്റുകൾ നഷ്ടമായി. ഹര്‍ഭജനും ജദേജയും ചേര്‍ന്ന് നടത്തിയ സ്പിൻ ആക്രമണമാണ് പേരുകേട്ട ബംഗളൂരു ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. ജദേജ മൂന്നും ഹർഭജൻ രണ്ടും വിക്കറ്റ് വീഴ്ത്തി. അവസാനംവരെ പൊരുതിനിന്ന ടിം സൗത്തിയാണ് (36 നോട്ടൗട്ട്) ടോട്ടൽ 120 കടത്തിയത്. മന്ദീപ് സിങ് (ഏഴ്), കോളിന് ഡെ ഗ്രാന്‍ഡ്ഹോം (എട്ട്), മുരുഗന് അശ്വിന് (ഒന്ന്) എന്നിവരാണ് മറ്റ് സ്കോറർമാർ.
ചെറിയ സ്കോര്‍ പിന്തുടർന്ന ചെന്നൈക്ക് ഷെയ്ൻ വാട്സനെ (11) പെെട്ടന്ന് നഷ്ടമായി. ഉമേഷ് യാദവാണ് വെടിക്കെട്ട് താരത്തിെൻറ കുറ്റി തെറിപ്പിച്ചത്. ശേഷം ഒത്തുചേർന്ന അമ്പാട്ടി റായുഡുവും (32) സുരേഷ് റെയ്നയും (25) ചേർന്ന് ടീമിനെ അനായാസം ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഉമേഷിെൻറ പന്തിൽ ബൗണ്ടറി ലൈനില്‍ നിന്നെടുത്ത ഉഗ്രനൊരു ക്യാച്ചിലൂടെ സൗത്തി റെയ്നയെ പുറത്താക്കി. പിന്നാലെ, അശ്വിെൻറ പന്തിൽ റായുഡുവും വീണു. നാലാമനായെത്തിയ പുതുതാരം ദ്രുവ് ഷോെറയെ (എട്ട്) ഗ്രാന്‍ഡ്ഹോം പുറത്താക്കിയപ്പോള്‍ ചെന്നൈ സ്കോർ 12.2 ഒാവറിൽ നാലിന് 80.
പിന്നാലെ, ഒത്തുചേർന്ന ധോണിയും (31 നോട്ടൗട്ട്) ഡ്വൈൻ ബ്രാവോയും (14 നോട്ടൗട്ട്) ചേർന്ന് സിംഗ്ളുകളും ഡബ്ളുകളുമായി റൺറേറ്റ് താഴാതെ സൂക്ഷിച്ചു. യുസ്വേന്ദ്ര ചഹല്‍ എറിഞ്ഞ 18ാം ഓവറില്‍ മൂന്ന് സിക്സ് സഹിതം 22 റണ്‍സും അടിച്ചെടുത്ത ചെന്നൈ മത്സരത്തിന് അവസാനം കുറിച്ചു.ഇരുവരും ചേർന്ന് 48 റണ്‍സാണ് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ബംഗളൂരുവിനായി ഉമേഷ് രണ്ടും ഗ്രാൻഡ്ഹോം, അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റും നേടി. 10 മത്സരങ്ങളിൽനിന്നും ഏഴ് ജയമടക്കം 14 പോയൻറാണ് ചെൈന്നക്ക്. ബംഗളൂരുവിന് ആറ് പോയൻറും.
As @ChennaiIPL climb to the top of the #VIVOIPL points table, yet another fan rushes to meet his idol @msdhoni. #CSKvRCB #VIVOIPL pic.twitter.com/p14RVjGFs9
— IndianPremierLeague (@IPL) May 5, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.