ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ തുടർച്ചയായ രണ്ടാ തവണയും മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി. 17ാം സ്ഥാ നക്കാരായ ബ്രൈറ്റൺ ഹോവ് ആൽബിയോണിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തിയാണ് പെപ് ഗാർഡിയോളയുടെ പ ട തുടർച്ചയായ രണ്ടാം കിരീടമണിഞ്ഞത്. സീസണിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളിൻെറ ആധികാരിക ജയം സ്വന്തമാ ക്കിയ സിറ്റിക്ക് 98 പോയിൻറാണ്.
ബ്രൈറ്റണിെൻറ തട്ടകത്തിൽ സിറ്റിയുടെ തുടക്കം ഗോൾ വഴങ്ങിക്കൊണ്ടായിര ുന്നു. 27ാം മിനിറ്റിൽ സ്ട്രൈക്കർ ഗ്ലെൻ മറെ മുൻ ചാമ്പ്യന്മാരെ ഞെട്ടിച്ച്കൊണ്ട് വലകുലുക്കി. സിറ്റി ആരാധകർ കിടുങ്ങിയ നിമിശമായിരുന്നു അത്. ലിവർപൂൾ വൂൾഫ്സിനെതിരെ ഗോളടിച്ച് തുടങ്ങിയെന്ന വിവരവും അറിഞ്ഞതോടെ നെഞ്ചിടിപ്പ് കൂടി. എന്നാൽ സിറ്റി ഗംഭീരമായി തിരിച്ചടിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.
ഇരുപകുതികളിലായി രണ്ടെണ്ണം വീതം എതിരാളികളുടെ വലയിൽ അടിച്ചുകയറ്റിയ സിറ്റി കണക്കുവീട്ടി. ഗോൾ മെഷീൻ സെർജിയോ അഗ്യൂറോ (28) ഗോൾവേട്ടക്ക് തുടക്കമിട്ടു. പിന്നാലെ അയ്മെറിക് ലപോർെട്ട (38) ലീഡുയർത്തി. രണ്ടാം പകുതിയിൽ റിയാദ് മെഹ്റസും (63) ഇൽകായ് ഗുണ്ടോഗനും (72) പ്രഹരം നാലാക്കി. ലിവർപൂളിെൻറ പ്രതീക്ഷകളെല്ലാം ഇതോടെ കാറ്റിൽ പറന്നു.
വോൾവർഹാംപ്റ്റണിനെതിരെ നടന്ന അവസാന മത്സരത്തിൽ രണ്ട് ഗോൾ ജയം സ്വന്തമാക്കി ലിവർപൂൾ ലീഗിൽ രണ്ടാം സ്ഥാനത്തായി. സാദിയോ മാനെയുടെ ഇരട്ട ഗോളുകളാണ് ലിവർപൂളിന് ജയം സമ്മാനിച്ചത്. 97 പോയൻറാണ് ലീഗിൽ ലിവർപൂളിനുള്ളത്. സിറ്റിയുടെ ആറാം പ്രീമിയർ ലീഗ് കിരീടമാണിത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട 2018-19 സീസണിൽ സിറ്റി 98 പോയൻറ് നേടിയപ്പോൾ, ലിവർപൂൾ 97 പോയൻറിൽ ഒതുങ്ങി.
ചാമ്പ്യൻസ് ലീഗ് യോഗ്യത നേരത്തേ തന്നെ അടിയറവ് വെച്ച യുനൈറ്റഡിന് അവസാന മത്സരത്തിലും ജയിക്കാനായില്ല. വരുന്ന സീസണിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടിവരുമെന്ന സൂചനകൂടിയാണ് ഇൗ തോൽവി. കാർഡിഫ് സിറ്റിയോട് 2-0ത്തിനാണ് യുൈനറ്റഡ് തോൽവി സമ്മതിച്ചത്. ലീഗിലെ അവസാന അഞ്ചു മത്സരത്തിൽ യുനൈറ്റഡ് ജയിച്ചിേട്ടയില്ല. മൂന്നു തോൽവിയും രണ്ടു സമനിലയും. ഇതോടെ സീസണിൽ ഒന്നും എടുത്തുപറയാനില്ലാതെ തലതാഴ്ത്തി മടക്കം.
ടോട്ടൻഹാമിനും ചെൽസിക്കും സമനില; ആഴ്സനലിന് ജയം
ടോട്ടൻഹാമിനും ചെൽസിക്കും സീസൺ അവസാനം സമനിലയോടെ. ടോട്ടൻഹാം എവർട്ടനോട് 2-2ന് സമനിലയിൽ കുരുങ്ങിയപ്പോൾ, ചെൽസിയെ ലെസ്റ്റർ സിറ്റി ഗോൾരഹിത സമനിലയിൽ തളച്ചു. അതേസമയം, ആഴ്സനൽ 3-1ന് ബേൺലിയെ തോൽപിച്ചെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനായില്ല. 70 പോയൻറുമായി അഞ്ചാമതാണ് ആഴ്സനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.