ജയ്പുർ: ടീം ജയിക്കുേമ്പാഴും തോൽക്കുേമ്പാഴും കൂളായിരിക്കുന്നതാണ് എം.എസ് ധോണിയുടെ െഎഡൻറിറ്റി. അതിസമ്മർദങ്ങളിൽ സഹതാരങ്ങൾ വെന്തുരുകുേമ്പാഴും വിക്കറ്റിനു പിന്നിൽ ക്യാപ്റ്റൻ കൂളായിരിക്കും. മറുപടി ബാറ്റേന്തുേമ്പാൾ പന്തും റൺസും തമ്മിലെ അന്തരം കൂടിയാലും ധോണി സമ്മർദമേതുമില്ലാതെ ഫിനിഷറാവും. പക്ഷേ, ഇതെല്ലാം ഒറ്റരാത്രിയിലെ പ്രകടനംകൊണ്ട് ധോണി കളഞ്ഞുകുളിച്ചു. ക്യാപ്റ്റൻ കൂൾ എന്ന് വാഴ്ത്തിയവർ നായകൻ ‘ചൂടനാണെന്ന്’ വിളിച്ചു തുടങ്ങി. വ്യാഴാഴ്ച രാത്രിയിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി അമ്പയറെ ചോദ്യം ചെയ്ത ധോണിയുടെ നടപടി ക്രിക്കറ്റ് ലോകത്തെങ്ങും വിവാദവുമായി.
വിവാദം ഇങ്ങനെ
അവസാന ഒാവർ ത്രില്ലർ ജയം നേടിയ ചെന്നൈയുെട ശോഭ െകടുത്തുന്നതായിരുന്നു ധോണിയുെട കളത്തിലെ പെരുമാറ്റം. ആറ് പന്തിൽ ചെന്നൈക്ക് ജയിക്കാൻ വേണ്ടത് 18 റൺസ്. പന്തെറിയാനെത്തിയ ബെൻ സ്റ്റോക്സിനെ രവീന്ദ്ര ജദേജ സിക്സറിലൂടെ വരവേറ്റു. നോബോളായ അടുത്ത പന്തിൽ ജദേജ സിംഗിൾ എടുത്തു. ഫ്രീഹിറ്റായ രണ്ടാം പന്തിൽ ധോണി രണ്ടുറൺസ് ഒാടിയെടുത്തു. എന്നാൽ, മൂന്നാം പന്തിൽ ചെന്നൈ വിജയത്തിൽ നിർണായക പങ്കുവഹിച്ച ധോണി (58) ബൗൾഡ്. റോയൽസ് കളിയിൽ തിരിച്ചെത്തിയ നിമിഷം. നാലാം പന്ത് മിച്ചൽ സാൻറ്നറുടെ അരയ്ക്ക് മുകളില്‍ ഫുള്‍ടോസായാണ് വന്നത്. ഫീല്‍ഡ് അമ്പയര്‍ ഉല്‍ഹാസ് ഗാന്ധെ നോബോള്‍ സിഗ്നല്‍ കാണിച്ചു. എന്നാല്‍, ലെഗ് അമ്പയറുടെ നിര്‍ദേശപ്രകാരം അത് പിന്‍വലിക്കുകയും ചെയ്തു. ക്രീസിലുണ്ടായിരുന്ന ജദേജയും സാൻറ്നറും അമ്പയറുെട നടപടിയെ ചോദ്യം ചെയ്തു. ഇതേസമയം, ഡഗ്ഒൗട്ടിൽനിന്നിറങ്ങി ക്രീസിലേക്ക് നടന്നുവന്ന ധോണി അമ്പയറോട് തർക്കിക്കുകയും വിരൽചൂണ്ടി സംസാരിക്കുകയും ചെയ്തു.
പ്രതിക്കൂട്ടിൽ നായകൻ
ധോണിയുെട നടപടിയെ വിമർശിച്ച് മുൻ താരങ്ങളടക്കം നിരവധിപേരാണ് രംഗത്തുവന്നത്. നടപടി ക്രിക്കറ്റിന് നല്ലതെന്നും ഡഗ് ഔട്ടിലിരിക്കുന്ന ക്യാപ്റ്റന്‍ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ ഒരു അവകാശവുമില്ലെന്നും മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോണ്‍ ട്വീറ്റിലൂടെ വ്യക്തമാക്കി. പുറത്തായ ശേഷം പിച്ചിലെത്താൻ എതിർ ടീം നായകന് ഒരവകാശവുമില്ലെന്നായിരുന്നു മുൻ ഇന്ത്യൻ താരംആകാശ് ചോപ്രയുടെ ട്വീറ്റ്. എന്നാൽ, ധോണിയുെട നടപടിയിൽ തെറ്റുണ്ടെന്ന സമ്മതിച്ച ചെന്നൈ പരിശീലകൻ സ്റ്റീഫൻഫ്ലെമിങ് നോബോൾ വിധിക്കുന്നതിൽ ആശയക്കുഴപ്പം നിലനിന്നപ്പോൾ അമ്പയർമാരോട് അത് ചർച്ചചെയ്യാനാണ് ധോണി ഗ്രൗണ്ടിലെത്തിയതെന്ന് വ്യക്തമാക്കി.
ധോണിയെ വിമർശിച്ച മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ്ദാസ് ഗുപ്തയും നാലാം അംപയറോടോ മാച്ച് റഫറിയുമായോ ധോണിക്ക് സംസാരിക്കാമായിരുന്നുവെന്നും ഗ്രൗണ്ടിലിറങ്ങി അംപയര്‍മാരുമായി സംസാരിച്ചത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.