എന്നെ മഹിയെന്നോ ധോനിയെന്നോ വിളിക്കൂ; സർ എന്നു വിളിക്കല്ലേ; ചാഹലിനോട്  ധോനി 

രണ്ട് വർഷം മുമ്പ് സിംബാബ്വെക്കെതിരായ ഏകദിന സീരീസിലാണ് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. അന്ന് ഇന്ത്യൻ നായകനായിരുന്ന മഹേന്ദ്ര സിങ് ധോനിയുമായുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് ചാഹൽ. ആദ്യമായി ധോനിയെ കണ്ട ചാഹൽ അദ്ദേഹത്തെ ‘സർ’ എന്നുവിളിച്ചതിന് ശേഷമുണ്ടായ സംഭവമാണ് വിവരിച്ചത്.

വളർന്നുവരുന്ന ഒരു ക്രിക്കറ്റ് താരത്തിന് ധോനിയെപ്പോലൊരു ലെജൻഡിനെ ആദ്യം കാണുന്നതും സംസാരിക്കുന്നതുമൊക്കെ വളരെ പേടിയുള്ള കാര്യമാണ്. എന്നാൽ ധോനി ആർക്കും അടുത്തു പോയി ധൈര്യമായി സംസാരിക്കാവുന്ന പ്രകൃതമുള്ളയാളാണ് ചാഹൽ പറഞ്ഞു തുടങ്ങി.

എെൻറ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ ഞാൻ തൊപ്പി സ്വീകരിച്ചത് നായകൻ ധോനിയിൽ നിന്നായിരുന്നു. അദ്ദേഹം ഒരു ലെജൻഡാണല്ലോ?. ഞാൻ ആദ്യമായിട്ടായിരുന്നു ധോനിയെ കാണുന്നതും. അദ്ദേഹത്തിെൻറ മുന്നിൽ പോയി നിൽക്കാൻ പോലും ഭയമായിരുന്നു. എന്നാൽ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു അദ്ദേഹത്തിെൻറ പെരുമാറ്റം അത്രയും കൂളായിട്ടായിരുന്നു ധോനി എന്നോട് സംസാരിച്ചത്.

ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ അദ്ദേഹത്തെ ‘സർ’ എന്ന് വിളിച്ചാണ് തുടങ്ങിയത്. എന്നാൽ കുറച്ചു കഴിഞ്ഞ് എന്നെ അടുത്ത് വിളിച്ച ധോനി ‘എന്നെ മഹി എന്നോ ധോനിയെന്നോ മഹേന്ദ്ര സിങ് ധോനിയെന്നോ വിളിക്കൂ എന്നാൽ സർ എന്ന് വിളിക്കരുതെന്ന്’ അപേക്ഷിച്ചു. ഒരു വെബ് ചാറ്റ് ഷോയിലാണ് ചാഹൽ ധോനിയുമായുള്ള അനുഭവം വിവരിച്ചത്.

ആസ്ട്രേലിയയുടെ ഒാൾറൗണ്ടറായിരുന്ന ആൻഡ്ര്യൂ സൈമണ്ട്സുമായുള്ള ആത്മ ബന്ധത്തെ കുറിച്ചും ചാഹൽ വാചാലനായി. മുംബൈ ഇന്ത്യൻസ് ടീമിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്ന കാലത്ത് ആദ്യമായി സൈമണ്ട്സുമായി സംസാരിച്ചതും പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറിയ കഥയുമാണ് ചാഹൽ പങ്കുവെച്ചത്.

2011ലാണ് ഞാനും സൈമണ്ട്സും പരിചയപ്പെടുന്നത്. െഎ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിലായിരുന്നു എെൻറ അരങ്ങേറ്റം. അന്ന് അദ്ദേഹവും ടീമിെൻറ ഭാഗമായിരുന്നു. എെൻറ റൂമിെൻറ തൊട്ടടുത്തായിരുന്ന ആസ്ട്രേലിയൻ താരവും താമസിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം എെൻറ അടുത്ത് വന്ന് സംസാരിച്ചു. ഞങ്ങൾ ഒരുമിച്ച് നീന്താൻ പോയി. പിന്നീട് അദ്ദേഹം എെൻറ നമ്പർ സംഘടിപ്പിച്ച് എന്നെ വിളിച്ചു. ഞങ്ങളൊരുമിച്ച് പുറത്തുപോയി. 

അന്ന് തുടങ്ങിയ ബന്ധമാണ്. ഇന്നും തുടരുന്നു. ഞാൻ എപ്പോൾ ആസ്ട്രേലിയയിൽ പോയാലും സൈമണ്ട്സിെൻറ വീട്ടിൽ പോവാറുണ്ട്. ഞങ്ങൾ ഒരുമിച്ച് ചൂണ്ടയിടാൻ പോവും. അദ്ദേഹത്തിെൻറ ഭാര്യ എനിക്ക് വേണ്ടി ബട്ടർ ചിക്കനുണ്ടാക്കാൻ പഠിച്ചു. ഞാൻ എപ്പോൾ വീട് സന്ദർശിച്ചാലും അവിടെ ബട്ടർ ചിക്കൻ റെഡിയായിരിക്കും. സൈമണ്ട്സിനെ അടുത്തറിയുന്ന ഒരാളും പറയില്ല അദ്ദേഹം ഒരു ധിക്കാരിയായ മനുഷ്യൻ ആണെന്ന് ചാഹൽ കൂട്ടിച്ചേർത്തു. 

Full View
Tags:    
News Summary - Call me Dhoni, call me Mahi but not sir: MS Dhoni had told Chahal-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.