ലീഡ്സ്: ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 359 റൺസ് വിജ യലക്ഷ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുേമ്പാൾ മൂന്നിന് 146 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ ജോ റൂട്ടും (68) ബെൻ സ്റ്റോക്സുമാണ് (1) ക്രീസിൽ. ഏഴുവിക്കറ്റ് കൈയിലിരിക്കേ ഇംഗ്ലണ്ടിന് ജയിക്കാൻ 213 റൺസ്കൂടി വേണം.
ആദ്യ മത്സരം വിജയിച്ച് പരമ്പരയിൽ 1-0ത്തിന് മുന്നിൽ നിൽക്കുന്ന ആസ്ട്രേലിയ, 17 വർഷത്തിനുശേഷം ആദ്യമായി ആഷസ് നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കളിക്കുന്നത്. രണ്ടാംദിനം ആറിന് 171 റൺസെന്ന നിലയിൽ മത്സരം പുനരാരംഭിച്ച ആസ്ട്രേലിയ 246 റൺസിന് പുറത്തായി. ടോപ് സ്കോറർ മാർനസ് ലബുഷെയ്നൊപ്പം (80) ജെയിംസ് പാറ്റിൻസണ് (20) മാത്രമാണ് മെച്ചപ്പെട്ട സംഭാവന നൽകാനായത്.
ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് മൂന്നും ജോഫ്ര ആർച്ചറും സ്റ്റുവർട്ട് ബ്രോഡും രണ്ട് വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്സിലും ഇംഗ്ലീഷ് ഒാപണർമാരായ റോറി ബേൺസും (7) ജേസൺ റോയും (8) നിരാശപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.