മാഞ്ചസ്റ്റർ: 16 വർഷങ്ങൾക്കു ശേഷം അഭിമാനപ്പോരാട്ടമായ ആഷസ് ആസ്ട്രേലിയ നിലനി ർത്തി. നാലാം ടെസ്റ്റിൽ 185 റൺസിെൻറ ജയം കരസ്ഥമാക്കിയാണ് ഓസീസ് പരമ്പരയിൽ ഒരു ടെസ്റ്റ് ബാക്കി നിൽക്കെ തന ്നെ 2-1 ലീഡുമായി ആഷസ് നിലനിർത്തിയത്. സ്കോർ: ആസ്ട്രേലിയ: 497/8 ഡിക്ല., 186/6 ഡിക്ല. ഇംഗ്ലണ്ട് 301, 197.
പാറ്റ് കമ്മ ിൻസിെൻറയും മിച്ചൽസ്റ്റാർക്കിെൻറയും തീപാറുന്ന പന്തുകളെയും നഥാൻ ലിയോണിെൻറ ഒാഫ്ബ്രേക്കുകളെയും പല്ലും നഖവും ഉപയോഗിച്ച് ചെറുത്തുനിൽക്കുകയാണ് ഇംഗ്ലീഷുകാർ. 73 ഒാവറുകൾ പൂർത്തിയായപ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് ഇംഗ്ലീഷുകാരുടെ സമ്പാദ്യം. 63 പന്തിൽ 13റൺസുമായി ക്രെയ്ഗ് ഒാവർട്ടനും ജാക് ലീച്ചുമാണ് (4) ക്രീസിലുള്ളത്. അവശേഷിക്കുന്ന 25 ഒാവറുകളിൽ ഒാസീസ് ബൗളർമാർക്കുമുമ്പിൽ അതിജീവിക്കാൻ ഇംഗ്ലീഷ് വാലറ്റത്തിന് കഴിയുമോ എന്ന് കണ്ടറിയണം.
രണ്ടിന് ഇന്നിങ്സ് ആരംഭിച്ച് ഇംഗ്ലീഷുകാർക്ക് അഞ്ചാംദിനം ആദ്യം നഷ്ടമായത് ജേസൺ റോയിയുടെ വിക്കറ്റാണ്. 31 റൺസെടുത്ത ജേസൺറോയിയെ പാറ്റ് കമ്മിൻസ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ ഹെഡിങ്ലി ഹീറോ ബെൻസ്റ്റേക്ക്സിനെ നിലയുറപ്പിക്കും മുേമ്പ ടീം പെയ്നിെൻറ കൈകളിലെത്തിച്ച് കമ്മിൻസ് ഇരട്ടപ്രഹരമേൽപ്പിച്ചു.
ജോണി ബെയർസ്േറ്റാക്കൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ ഡെൻലിയെ ലബുഷ്നെയുടെ കൈകളിലെത്തിച്ച് ലിയോൺ ഇംഗ്ലീഷുകാരുടെ മനസ്സിൽ ഇടിത്തീപെയ്യിച്ചു. 123 പന്തിൽ 53 റൺസായിരുന്നു കരുതിക്കളിച്ച ഡെൻലിയുടെ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.