മാഞ്ചസ്റ്റർ: മൂന്നാം സെഞ്ച്വറി നേടിയ സ്റ്റീവൻ സ്മിത്തിെൻറ ചിറകിലേറി ആസ്ട്രേലിയ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ മികച്ച ടോട്ടലിലേക്ക്. കരിയറിൽ എട്ടാം തവണ 150 റൺസിലധികം നേടിയ സ്മിത്തിനെ (173) പുറത്താക്കാൻ ഒാൾഡ് ട്രാഫോഡിൽ ഇംഗ്ലീഷ് ബൗളർമാർ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്.
101 ഒാവർ പൂർത്തിയായപ്പോൾ അഞ്ചിന് 369 എന്ന ശക്തമായ നിലയിലാണ് സന്ദർശകർ. അർധസെഞ്ച്വറിയുമായി നായകൻ ടിം പെയ്നാണ് (58) സ്മിത്തിനോടൊപ്പം ക്രീസിൽ. സ്മിത്തിെൻറ ആഷസിലെ 11ാമത്തെയും കരിയറിലെ 26ാമത്തെയും സെഞ്ച്വറിയാണിത്.
മൂന്നിന് 170 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് ട്രാവിഡ് ഹെഡിെൻറയും (19) മാത്യൂ വെയ്ഡിെൻറയും (16) വിക്കറ്റുകളാണ് നഷ്ടമായത്. ഓപണര്‍മാരായ ഡേവിഡ് വാര്‍ണര്‍(0), മാര്‍ക്കസ് ഹാരിസ് (13), മാര്‍നസ് ലബുഷെയ്ൻ (67) എന്നിവർ ആദ്യ ദിനം പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.