ബ്രിസ്ബേൻ: മഴയുടെ അകമ്പടിയിൽ ആഷസ് പരമ്പരക്ക് തുടക്കം. ഇൗർപ്പമുള്ള വിക്കറ്റിൽ ഇഴഞ്ഞുനീങ്ങുന്ന ഇംഗ്ലണ്ട് ആദ്യ ദിനം സ്റ്റംപെടുക്കുേമ്പാൾ നാല് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തിട്ടുണ്ട്. ആഷസിലെ കന്നിക്കാരായ ജെയിംസ് വിൻസും (83) മാർക്ക് സ്റ്റോൺമാനുമാണ് (53) ആദ്യ ദിനത്തിലെ താരങ്ങൾ. ആസ്ട്രേലിയക്കായി പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റെടുത്തേപ്പാൾ സ്റ്റാർക്ക് ഒരാളെ പുറത്താക്കി.
ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിെൻറ തുടക്കം മോശമായിരുന്നു. മൂന്നാം ഒാവറിൽ തന്നെ ഒാപണർ അലിസ്റ്റർ കുക്ക് (രണ്ട്) മടങ്ങി. രണ്ടാം വിക്കറ്റിൽ വിൻസ്-സ്റ്റോൺമാൻ സഖ്യം 125 റൺസ് കൂട്ടിച്ചേർത്തു. ഇഴഞ്ഞുനീങ്ങിയ ഇവർ 310 പന്തിലാണ് 125ലെത്തിയത്. കന്നി സെഞ്ച്വറിയിലേക്ക് നീങ്ങുന്നതിനിടെ റണ്ണൗട്ടിെൻറ രൂപത്തിൽ വിൻസിന് വിളി വന്നു.
കവറിലേക്ക് തട്ടിയിട്ട പന്തിൽ റണ്ണിനായി ഒാടിയ വിൻസ്, ലയോണിെൻറ നേരിട്ടുള്ള ഏറിൽ പുറത്താവുകയായിരുന്നു. അമിത പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞ നായകൻ റൂട്ട് (15) എൽ.ബിയിൽ കുരുങ്ങി മടങ്ങി. ഡേവിഡ് മലാൻ (28), മൊഇൗൻ അലി (13) എന്നിവരാണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.