ഹരാരെ: ലോകകപ്പ് യോഗ്യത റൗണ്ടിെൻറ ഫൈനൽ പോരാട്ടത്തിൽ വിൻഡീസിനെ അട്ടിമറിച്ച് അഫ്ഗാൻ ചാമ്പ്യന്മാർ. അതിവേഗം 100 വിക്കറ്റ് എന്ന െറക്കോഡ് ലെഗ് സ്പിന്നർ റാഷിദ് ഖാൻ സ്വന്തം പേരിലാക്കിയ മത്സരത്തിൽ വിൻഡീസിനെ ഏഴു വിക്കറ്റിന് തകർത്താണ് അഫ്ഗാൻ ലോകകപ്പ് യോഗ്യത ചാമ്പ്യൻഷിപ്പിെൻറ ജേതാക്കളായത്. നേരത്തേ, സൂപ്പർ സിക്സിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ വെസ്റ്റിൻഡീസും അഫ്ഗാനിസ്താനും ലോകകപ്പ് യോഗ്യത നേടിയിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത വിൻഡീസിനെ മുജീബു റഹ്മാെൻറ നേതൃത്വത്തിൽ (നാലു വിക്കറ്റ്) അഫ്ഗാനിസ്താൻ 204 റൺസിന് പിടിച്ചുകെട്ടി. ഇതിനിെട, വിക്കറ്റ് കീപ്പർ ഷെയ് ഹോപ്പിനെ എൽ.ബിയിൽ കുരുക്കിയാണ് റാഷിദ് ഖാൻ റെക്കോഡ് നേട്ടം കൈവരിച്ചത് (44 മത്സരം). ആസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിനെയാണ് (52) റാഷിദ് ഖാൻ മറികടന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ മുഹമ്മദ് ഷഹ്സാദ് (84), റഹ്മത് ഷാ (51) എന്നിവരുടെ മികവിൽ 40 ഒാവറിൽ ലക്ഷ്യം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.