ന്യൂഡൽഹി: വിദേശ വാർത്താ ചാനലിെൻറ വാതുവെപ്പ് വെളിപ്പെടുത്തലിനു പിന്നാലെ കഴിഞ്ഞവർഷം നടന്ന ഇന്ത്യയുടെ മൂന്ന് ടെസ്റ്റുകൾ സംശയനിഴലിൽ. ഇന്ത്യ- ശ്രീലങ്ക ഗാലെ ടെസ്റ്റ് (ജൂലൈ 2017), ഇന്ത്യ - ആസ്ട്രേലിയ റാഞ്ചി ടെസ്റ്റ് (മാർച്ച് 2017), ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റ് (ഡിസംബർ 2017) എന്നീ മത്സരങ്ങളാണ് സംശയത്തിലായത്.
ആദ്യത്തെയും മൂന്നാമത്തെയും മത്സരങ്ങളും ഇന്ത്യ ജയിക്കുകയും റാഞ്ചിയിലെ മത്സരം സമനിലയിൽ കലാശിക്കുകയുമായിരുന്നു. ഗ്രൗണ്ട്സ്മാൻമാരെ സ്വധീനിച്ച് വാതുവെപ്പുകാരുടെ താൽപര്യത്തിനനുസൃതമായ രീതിയിൽ പിച്ച് തയ്യാറാക്കിയെന്നാണ് ആരോപണം.
മുംബൈ സ്വദേശിയായ മുൻഫസ്റ്റ് ക്ലാസ് കളിക്കാനായ റോബിൻ മോറിസാണ് ചാനൽ ഒാപറേഷനിൽ വെളിപ്പെടുത്തൽ നടത്തിയത്. ആരോപണത്തെ കുറിച്ച് െഎ.സി.സി അന്വേഷണത്തിനു ശേഷം പ്രതികരിക്കാമെന്ന് ബി.സി.സി.െഎ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.