സ്മൃതി മന്ദാനക്ക് സെഞ്ച്വറി (135) •ഇന്ത്യക്ക് 178 റൺസ് ജയം,പരമ്പര

 

കിംബർലി: ദക്ഷിണാഫ്രിക്കൻ നഗരമായ കിംബർലിയിൽ സ്മൃതി മന്ദാന തുടങ്ങിയ വെടിക്കെട്ടിെൻറ ചുവടുപിടിച്ചായിരുന്നു ആയിരം കിലോമീറ്റർ അകലെ കേപ്ടൗണിൽ വിരാട് കോഹ്ലി നിറഞ്ഞാടിയത്. 

ആണുങ്ങൾ പോരിനിറങ്ങും മുമ്പ് നടന്ന വനിത ക്രിക്കറ്റിൽ ഒാപണർ സ്മൃതി മന്ദാന 129 പന്തിൽ 135 റൺസടിച്ച് ഇന്ത്യയെ 178 റൺസ് ജയത്തിലേക്കും പരമ്പര നേട്ടത്തിലേക്കും നയിച്ചപ്പോൾ, ബുധനാഴ്ച ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയുടെ വിജയദിനമായിമാറി. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര 2-0ത്തിന് ഇന്ത്യ പോക്കറ്റിലാക്കി. 

കിംബർലിയിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 302 റൺസെടുത്തു. ഹർമൻ പ്രീത് കൗർ (55), വേദ കൃഷ്ണമൂർത്തി (51) എന്നിവർ പുറത്താകാതെ അർധസെഞ്ച്വറി നേടി. ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 31 ഒാവറിൽ 124ന് അവസാനിച്ചു. 

ലിസ്ല ലീ (73), മറിസാനെ കാപ് (17) എന്നിവർ മാത്രമേ രണ്ടക്കം കടന്നുള്ളൂ. ഇന്ത്യയുടെ സ്പിന്നർ പൂനം യാദവ് നാലും, ദീപ്തി ശർമ, രാജേശ്വരി ഗെയ്ക്വാദ് എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 88 റൺസിന് ജയിച്ചിരുന്നു.

Tags:    
News Summary - 2nd ODI: Ton-up Smriti Mandhana Guides India to Big Win -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.