കാഡിഫ്: ലോകകപ്പ് സന്നാഹത്തിൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച ടോട്ട ൽ. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ് (88), ഹാഷിം അംല (65) എന്നി വരുടെ മികവിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തു. വാൻഡർ ഡസൻ (40), പെഹ്ലുഖ്വായോ (35) എന്നിവരും തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ക്യാപ്റ്റൻ കരുണരത്നെയുടെ മികവിൽ തിരിച്ചടിക്കുന്നു. ഒടുവിൽ റിപ്പോർട്ട് ലഭിക്കുേമ്പാൾ 27 ഒാവറിൽ മൂന്നിന് 155 റൺസ് എന്നനിലയിലാണ്.
അഫ്ഗാന് ലക്ഷ്യം 263 ബ്രിസ്റ്റൾ: അഫ്ഗാനിസ്താനെതിരായ സന്നാഹത്തിൽ പാകിസ്താൻ 262 റൺസിന് പുറത്തായി. ബാബർ അസമിെൻറ (112) സെഞ്ച്വറിയാണ് ടീമിനെ രക്ഷപ്പെടുത്തിയത്. ശുെഎബ് മാലിക് (44), ഇമാമുൽ ഹഖ് (32) എന്നിവരും തിളങ്ങി. അഫ്ഗാെൻറ മുഹമ്മദ് നബി മൂന്നു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ നാലു വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്നനിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.