ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 205 റണ്‍സ് കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ആസ്ട്രേലിയക്ക് അവസാന ഓവറില്‍ ജയം. സ്കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഏഴു വിക്കറ്റിന് 204. ആസ്ട്രേലിയ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 205. 40 പന്തില്‍ 77 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 43 പന്തില്‍ 75 റണ്‍സെടുത്ത ഗ്ളെന്‍ മാക്സ്വെല്ലുമാണ് കങ്കാരുക്കളുടെ വിജയത്തിന് ചുക്കാന്‍പിടിച്ചത്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഫാഫ് ഡുപ്ളെസിസ് (79), ക്വിന്‍റണ്‍ ഡികോക് (44), ഡേവിഡ് മില്ലര്‍ (33) എന്നിവരുടെ കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ അടിച്ചെടുത്തത്. അവസാന ഓവറില്‍ 11 റണ്‍സായിരുന്നു ഓസീസിന് ജയിക്കാന്‍ ആവശ്യം. ആദ്യ പന്തില്‍ റബാഡ വാര്‍ണറെ പുറത്താക്കി ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷയേകിയെങ്കിലും ഫോക്നറും മിച്ചല്‍ മാര്‍ഷും വിജയതീരത്തത്തെിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇതോടെ 1-1 സമനിലയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.