മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെത്തി ആഷസ് പരമ്പരക്ക് സാക്ഷിയാവുകയെന്ന സ്വപ്നം മനസ്സ ിൽ പൊട്ടിമുളക്കുേമ്പാൾ ആസ്ട്രേലിയക്കാരനായ മാക്സ് വൈറ്റിന് എട്ടു വയസ്സ് പ്രാ യം. 2015ൽ സ്വന്തം മണ്ണിൽ ആസ്ട്രേലിയ ഏകദിന ലോക കിരീടം ചൂടിയപ്പോഴായിരുന്നു കുഞ്ഞു മാ ക്സ് ഇംഗ്ലണ്ടിൽ ആഷസ് കാണാൻ പോവാനുള്ള ആഗ്രഹം പിതാവ് ഡാമിയൻ വൈറ്റിനോട് പങ്കുവ െച്ചത്. സാമ്പത്തികമായി അത്രയൊന്നും കെട്ടുറപ്പില്ലാത്ത കുടുംബത്തിന് മകെൻറ ആഗ്ര ഹം എളുപ്പമായിരുന്നില്ല.
എങ്കിലും പിതാവ് കുഞ്ഞു മാക്സിനൊരു ഒാഫർ നൽകി. ‘1500 ഡോളർ ന ീ സമ്പാദിക്കുക. ബാക്കിയെല്ലാം ഞാൻ നോക്കാം’. തമാശയായി പറഞ്ഞ മറുപടി പക്ഷേ, മാക്സ് കാര്യമാക്കി. കാശ് സമ്പാദിക്കാനുള്ള ചിന്തയായി പിന്നെ. ഇതിനിടെയാണ് മാതാവ് അവനൊരു ആശയം പകർന്നു നൽകിയത്. അയൽ വീടുകളിലെ ഭക്ഷണാവശിഷ്ടങ്ങളും മാലിന്യവും ശേഖരിച്ച് സംസ്കരിക്കുക. ആഴ്ചയിൽ ഒരു ദിവസം ശേഖരിക്കുന്നതിന് ഒരു ആസ്ട്രേലിയൻ ഡോളർ ഇൗടാക്കുക. പിന്നെ, അയൽ പക്കങ്ങളിലെ ഉപഭോക്താക്കളെ കണ്ടെത്താനുള്ള ശ്രമമായി. കത്തെഴുതിയും നോട്ടീസ് നൽകിയും മാക്സ് തെൻറ സേവനം വിളംബരം ചെയ്തു.
എട്ടുവയസ്സുകാരെൻറ തമാശയായി പലരും അവഗണിച്ചെങ്കിലും മാക്സിെൻറ വേസ്റ്റ് മാനേജ്മെൻറ് സർവിസ് പതുക്കെ സ്വീകാര്യത നേടി. അവെൻറ ഉള്ളിലിരിപ്പറിഞ്ഞ് ചിലർ ഒന്നിന് പകരം 50 ഡോളർ വരെ നൽകി. മറ്റു ചിലർ പരിഹാസം ചൊരിഞ്ഞു. പക്ഷേ, നിശ്ചയദാർഢ്യത്തെ ആർക്കും തോൽപിക്കാനായില്ല. വീട്ടിന് പുറത്താവുേമ്പാഴും അസുഖം വരുേമ്പാഴും മാത്രമേ ജോലി മുടങ്ങിയുള്ളൂ. അപ്പോഴെല്ലാം മാതാപിതാക്കളും ഇളയ സഹോദരനും സഹായത്തിനെത്തും. അങ്ങനെ ക്ഷമയോടെ അധ്വാനിച്ചത് നാലു വർഷം.
മാക്സിെൻറ പോക്കറ്റ് മണി 1500 ഡോളറായപ്പോഴേക്കും മറ്റൊരു ആഷസ് കാലെമത്തി. പിതാവ് ഡാമിയൻ വാക്കുപാലിച്ചു. ആസ്ട്രേലിയൻ ടീം ഇംഗ്ലണ്ടിലേക്ക് പറന്നപ്പോൾ ഡാമിയനും ടിക്കറ്റെടുത്തു. മാക്സിന് മാത്രമല്ല, കുടുബ സമേതം ഒരു ഇംഗ്ലണ്ട് യാത്രക്ക്. മാഞ്ചസ്റ്റർ വേദിയായ പരമ്പരയിലെ നാലാം ടെസ്റ്റായിരുന്നു കുടുംബത്തിെൻറ ലക്ഷ്യം.
കൊച്ചു മാക്സിെൻറ ഇംഗ്ലീഷ് യാത്രയുടെ സാഹസികത സമൂഹമാധ്യമങ്ങളിലൂടെ ക്രിക്കറ്റ് ആസ്ട്രേലിയ അറിഞ്ഞതോടെയാണ് കഥയിലെ അടുത്ത ട്വിസ്റ്റ്. മാക്സിനെ തങ്ങളുടെ അതിഥിയായി ക്രിക്കറ്റ് ആസ്ട്രേലിയ വരവേറ്റു. പിന്നെയെല്ലാം സ്വപ്ന തുല്യം. ഗാലറിയിലിരുന്ന് കളികാണാൻ മോഹിച്ചവൻ ഇഷ്ട താരങ്ങൾക്കൊപ്പമായി. ടീം ബസിൽ യാത്ര, കോച്ച് ജസ്റ്റിൻ ലാംഗറിനും മുൻ നായകൻ സ്റ്റീവ് വോക്കുമൊപ്പമിരുന്ന് കളി കാണുന്നു. പ്രിയപ്പെട്ട താരം സ്റ്റീവ് സ്മിത്തിെൻറ ഇരട്ട സെഞ്ച്വറിക്ക് സാക്ഷിയായി, ഇംഗ്ലണ്ടിലെയും ആസ്ട്രേലിയയിലെയും മാധ്യമങ്ങളിൽ നിറസാന്നിധ്യം, ടീം അംഗങ്ങൾ ഒപ്പുവെച്ച ജഴ്സി സമ്മാനിക്കാനെത്തിയത് മറ്റൊരു ഇഷ്ട താരം പാറ്റ് കമ്മിൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.