ലണ്ടൻ: ബഹിഷ്കരണ ഭീഷണിയുമായി ഇന്ത്യ രംഗത്തുണ്ടെങ്കിലും 2022ലെ െബർമിങ്ഹാം കോമൺവെ ൽത്ത് ഗെയിംസിൽ ഷൂട്ടിങ് മത്സരങ്ങൾ ഉൾപ്പെടുത്തില്ലെന്ന് സംഘാടക സമിതി പ്രസിഡൻ റ് ലൂയിസ് മാർട്ടിൻ. 1974നു ശേഷം ആദ്യമായാണ് ഷൂട്ടിങ് ഇനങ്ങൾ കോമൺവെൽത്ത് ഗെയിംസിൽനിന്ന് പുറത്താകുന്നത്. ഇന്ത്യക്ക് എക്കാലത്തും മെഡലുകൾ ഏറെ നൽകിയ ഇനമാണ് ഷൂട്ടിങ്. മൂന്നാമതെത്തിയ ഗോൾഡ്കോസ്റ്റ് ഗെയിംസിൽ 66 മെഡലുകൾ നേടിയതിൽ 16ഉം ഷൂട്ടിങ്ങിലായിരുന്നു, അതിൽ ഏഴും സ്വർണവും.
ഷൂട്ടിങ് പുറത്തായപ്പോൾ വനിതകളുടെ ട്വൻറി20, ബീച്ച് വോളി, പാര ടേബ്ൾ ടെന്നിസ് എന്നിവ പുതിയതായി ഇടം നേടിയിട്ടുണ്ട്. ഗെയിംസിൽ ഉൾപ്പെടുത്താൻ ഒാരോ ഇനത്തിനും സവിശേഷമായ അവകാശമുണ്ടാകണമെന്നും ഷൂട്ടിങ് അങ്ങനെ അനിവാര്യത ഉറപ്പാക്കിയ കളിയല്ലെന്നും ലൂയിസ് മാർട്ടിൻ പറഞ്ഞു. വിഷയത്തിൽ ഇനിയും ചർച്ച നടക്കേണ്ടതുണ്ട്. ഷൂട്ടിങ്ങിലെ രണ്ട് ഇനങ്ങൾ ഉൾപെടുത്താൻ സംഘാടക സമിതി സമ്മതിച്ചിരുന്നുവെങ്കിലും ഭാഗികമായി അനുമതി നൽകാനാവില്ലെന്ന് രാജ്യാന്തര സംഘടന നിലപാടെടുത്തതോടെ അതും വേെണ്ടന്നുവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.