തൃശൂർ: മൂന്നു ദിവസമായി തൃശൂർ കോർപറേഷൻ നീന്തൽക്കുളത്തിൽ നടന്ന സംസ്ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ല ജേതാക്കളായി. 79 സ്വർണവും 65 വെള്ളിയും 54 വെങ്കലവുമടക്കം 705 പോയന്റ് നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് തിരുവനന്തപുരത്തിന്റെ കുതിപ്പ്. 13 സ്വർണവും 12 വെള്ളിയും 15 വെങ്കലവുമടക്കം 139 പോയന്റുമായി എറണാകുളം റണ്ണറപ്പായി. ആറ് സ്വർണവും എട്ട് വെള്ളിയും ഏഴ് വെങ്കലവുമടക്കം 75 പോയന്റോടെ തൃശൂർ മൂന്നാംസ്ഥാനം നേടി. .
സ്കൂൾ വിഭാഗത്തിൽ തിരുവനന്തപുരം കണ്യാർകുളങ്ങര ഗവ. ഗേൾസ് എച്ച്.എസ്.എസിനാണ് കിരീടം. 11 സ്വർണവും 10 വെള്ളിയും 11 വെങ്കലവുമടക്കം 96 പോയന്റുമായാണ് കണ്യാർകുളങ്ങര ചാമ്പ്യന്മാരായത്.
50 മീറ്റർ ഫ്രീ സ്റ്റൈലിൽ സീനിയർ ബോയ്സ് വിഭാഗത്തിൽ മത്സരിച്ച വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസിലെ എം.ആർ. സ്മൃതിയാണ് (25:75 സെക്കൻഡ്) ചാമ്പ്യൻഷിപ്പിലെ വേഗമേറിയ താരം. 50 മീറ്റർ ഫ്രീ സ്റ്റൈൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ മത്സരിച്ച തുണ്ടത്തിൽ എം.വി.എച്ച്.എസിലെ മെഹ്ലു ഘോഷാണ് (30:38 സെക്കൻഡ്) വേഗറാണി.
സബ് ജൂനിയർ ആൺകുട്ടികളിൽ എസ്. അഭിഷേക്, മോങ്ഗം യാഗ്ന, കാർത്തിക് എസ്. പ്രദോഷ്, പെൺകുട്ടികളിൽ ആർ.എസ്. വൃന്ദ, ജൂനിയർ ആൺകുട്ടികളിൽ എസ്. അഭിനവ്, കെവിൻ ജിനു, മോങ്ഗം സാംദേവ്, പെൺകുട്ടികളിൽ നാദിയ ആസിഫ്, സീനിയർ ആൺകുട്ടികളിൽ പി.ജെ. ധനുഷ്, ആർ. റുഹുനു കൃഷ്ണൻ, എം.ആർ. സ്മൃതികേത്, പെൺകുട്ടികളിൽ എസ്. അനുശ്രീ, എം.ആർ. അഖില, എസ്. വന്ദന, ഭദ്ര സുദേവൻസ് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.