ഷാങ്വോൺ: ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ ചരിത്രപ്രകടനവുമായി ഇന്ത്യയുടെ വെറ്ററൻ ഷൂട്ടർ മായ് രാജ് അഹമ്മദ് ഖാൻ. പുരുഷ സ്കീറ്റിൽ ഇതാദ്യമായാണ് രാജ്യത്തിന് സ്വർണം ലഭിക്കുന്നത്. 46കാരനായ മായ് രാജ് ഇന്ത്യൻ സംഘത്തിലെ ഏറ്റവും മുതിർന്നയാളാണ്. ഫൈനലിലെ 40ൽ 37 ഷോട്ടും മായ് രാജ് ലക്ഷ്യത്തിലെത്തിച്ചു. ദക്ഷിണ കൊറിയയുടെ മിൻസു കിം വെള്ളിയും ബ്രിട്ടന്റെ ബെൻ ലെവലിൻ വെങ്കലവും നേടി. 2016ലെ റയോ ഡെ ജനീറോ ലോകകപ്പിൽ വെള്ളിയും സ്വന്തമാക്കിയിരുന്നു. രണ്ടു തവണ ഒളിമ്പിക്സിൽ പങ്കെടുത്തിട്ടുണ്ട് ഉത്തർപ്രദേശ് സ്വദേശിയായ മായ് രാജ്. വനിതകളുടെ 50 മീ. റൈഫിൾ 3 പി വിഭാഗത്തിൽ വെങ്കലവും ഇന്ത്യക്ക് തിങ്കളാഴ്ച ലഭിച്ചു.
അഞ്ചു വീതം സ്വർണവും വെള്ളിയും മൂന്നു വെങ്കലവും നേടി മെഡൽപ്പട്ടികയിൽ ഒന്നാമതാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.