കോഴിക്കോട്: സന്തോഷ്ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിെൻറ കോച്ചിങ് ക്യാമ്പിന് തുടക്കം. മുഖ്യപരിശീലകൻ ബിനോ ജോർജിെൻറ നേതൃത്വത്തിൽ ദേവഗിരി സെൻറ് ജോസഫ്സ് കോളജ് മൈതാനത്ത് രാവിെലയും വൈകീട്ടുമാണ് പരിശീലനം. എറണാകുളത്ത് സമാപിച്ച അന്തർജില്ല സീനിയർ ചാമ്പ്യൻഷിപ്പിൽ കളിച്ച 35 താരങ്ങളാണ് ക്യാമ്പിലുള്ളത്.
നിലവിൽ ക്യാമ്പിലുള്ളവരുടെ പ്രകടനം വിലയിരുത്തും. മറ്റ് താരങ്ങളും ക്യാമ്പിലെത്തും. കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം കേരള എഫ്.സി, കേരള യുനൈറ്റഡ് തുടങ്ങിയ ക്ലബുകളുടെ റിസർവ് ടീമുകളിലെ താരങ്ങളെയും ക്യാമ്പിലേക്ക് പരിഗണിക്കും. സംസ്ഥാനത്തിനു പുറത്ത് കളിക്കുന്ന മലയാളികളെയും ടീമിലുൾപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ, ഐ ലീഗിലും ഐ.എസ്.എല്ലിലും കളിക്കുന്നവർ സന്തോഷ്ട്രോഫി ടീമിലുണ്ടാകില്ല.
ദക്ഷിണമേഖല മത്സരങ്ങളും ഫൈനൽ റൗണ്ടും കേരളത്തിലാണ് നടക്കുന്നത്. മലപ്പുറം പയ്യനാട് സ്റ്റേഡിയമാണ് പ്രധാന വേദി. 2020ൽ കോഴിക്കോട് നടന്ന ദക്ഷിണമേഖല മത്സരങ്ങളിൽ കേരളമായിരുന്നു ജേതാക്കൾ. മിസോറാമിൽ നടക്കേണ്ടിയിരുന്ന ഫൈനൽ റൗണ്ട് ചാമ്പ്യൻഷിപ് കോവിഡ് കാരണം റദ്ദാക്കുകയായിരുന്നു. ഇത്തവണ കേരളത്തിന് ഏറെ പ്രതീക്ഷയുണ്ടെന്ന് കോച്ച് ബിനോ ജോർജ് പറഞ്ഞു.
ടി.ജി. പുരുഷോത്തമനാണ് സഹപരിശീലകൻ. ഗോൾകീപ്പിങ് പരിശീലകനായി സജി ജോയിയും ടീമിനൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.