മഡ്രിഡ്: തുടർച്ചയായ മൂന്നാം ജയവുമായി റയൽ മഡ്രിഡ് സ്പാനിഷ് ലാ ലിഗയിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. ഗ്രനഡയെ 4-1നാണ് റയൽ തകർത്തത്. ഇതോടെ 13 മത്സരങ്ങളിൽ കാർലോ ആഞ്ചലോട്ടിയുടെ ടീമിന് 39 പോയൻറായി. ഒരു മത്സരം കൂടുതൽ കളിച്ച റയൽ സോസിഡാഡാണ് 29 പോയൻറുമായി രണ്ടാം സ്ഥാനത്ത്. വലൻസിയക്കെതിരെ ഗോൾരഹിത സമനില വഴങ്ങിയതാണ് സോസിഡാഡിന് വിനയായത്. ആൽവെസിനെതിരെ 2-2ന് സമനിലയിൽ കുടുങ്ങിയ സെവിയ്യയാണ് 13 മത്സരങ്ങളിൽ 28 പോയൻറുമായി മൂന്നാം സ്ഥാനത്ത്. അത്ലറ്റികോ മഡ്രിഡ് (26), റയൽ ബെറ്റിസ് (24), ബാഴ്സലോണ, റയോ വയ്യെകാനോ (20 വീതം) ടീമുകളാണ് തുടർസ്ഥാനങ്ങളിൽ.
മാർകോ അസെൻസിയോ, നാചോ ഫെർണാണ്ടസ്, വിനീഷ്യസ് ജൂനിയർ, ഫെർലാൻഡ് മെൻഡി എന്നിവരുടെ ഗോളുകളിലായിരുന്നു റയലിെൻറ ജയം. 19ാം മിനിറ്റിൽ ക്രൂസിെൻറ പാസിൽനിന്ന് ലക്ഷ്യം കണ്ട് അസെൻസിയോ ആണ് റയലിന് ആദ്യം ലീഡ് നൽകിയത്. ആറു മിനിറ്റിനകം ക്രൂസിെൻറതന്നെ അസിസ്റ്റിൽ നാചോ ലീഡുയർത്തി. 34ാം മിനിറ്റിൽ ലൂയിസ് യാവിയർ സോറസിെൻറ േഗാളിൽ ഗ്രനഡ തിരിച്ചുവന്നെങ്കിലും രണ്ടാം പകുതിയിൽ വിനീഷ്യസും (56) മെൻഡിയും (76) ലക്ഷ്യം കണ്ടതോടെ റയലിെൻറ വിജയം ആധികാരികമായി.
റയൽ ബെറ്റിസ് 3-0ത്തിന് എൽചെയെയും ഗെറ്റാഫെ 4-0ത്തിന് കാഡിസിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.