മഡ്രിഡ്: സെൽറ്റാ വിഗോയെ 2-0ത്തിന് തോൽപിച്ച് റയൽ മഡ്രിഡ് വിജയ വഴിയിൽ. പ്രതിരോധ നായകൻ സെർജിയോ റാമോസില്ലാതെയാണ് റയൽ മഡ്രിഡ് കളത്തിലിറങ്ങിയത്. എങ്കിലും പ്രതിരോധം പാളാതെ കളിച്ച ചാമ്പ്യന്മാർ അനായാസം ജയിച്ചു.
ആറാം മിനിറ്റിൽ തന്നെ റയൽ മഡ്രിഡ് മുന്നിലെത്തിയിരുന്നു. മുന്നേറ്റ താരം ലൂക്കാസ് വസ്കസിന്റെ ഗോളിലാണ് റയൽ ട്രാക്കിലായത്. രണ്ടാം പകുതി മാർകോ അസെൻസിയോയും(53) ഗോൾ നേടിയതോടെ റയൽ മഡ്രിഡ് വിജയം ഉറപ്പിച്ചു.
ജയത്തോടെ, അത്ലറ്റികോ മഡ്രിഡിനെ കടത്തിവെട്ടി റയൽ മഡ്രിഡ് ഒന്നാം സ്ഥാനത്തേക്ക് കയറി. 17 മത്സരത്തിൽ 36 പോയന്‍റാണ് റയൽ മഡ്രിഡിന്. മൂന്ന് മത്സരം കുറവ് കളിച്ച അത്ലറ്റികോ മഡ്രിഡ് 35 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ്. മുൻ ചാമ്പ്യന്മാരായ ബാഴ്സലോണ 25 പോയന്‍റുമായി ആറാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.