ബാഴ്സലോണ: പ്രിയതാരം ലയണൽ മെസ്സി ക്ലബ് വിടുന്നതായ വാർത്ത കാറ്റലൻ കരുത്തരായ ബാഴ്സലോണയുടെ ആരാധകർ ഇടിത്തീ പോലെയാണ് കേട്ടത്. എന്നാൽ അഭ്യൂഹങ്ങൾക്കിടെ ക്ലബ് പ്രസിഡൻറ് ജോസഫ് മരിയ ബർത്തോമിയോ രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
മെസ്സി ക്ലബ് വിടുന്നതായുള്ള വാർത്തകൾ പുറത്തുവിട്ട ടി.വൈ.സി സ്പോർട്സ് തന്നെതാണ് ബർത്തോമിയോ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട് ചെയ്യുന്നത്. ബർത്തോമിയോയിമായി അസ്വാരസ്യത്തിലായതിനെത്തുടർന്നാണ് മെസ്സി ഇടഞ്ഞ് നിൽക്കുന്നത്. ബർത്തോമിയോ മാറിയാൽ താരം ക്ലബിൽ തുടരാനാണ് സാധ്യത. മെസ്സിക്കായി ബർത്തോമിയോക്കൊപ്പം മറ്റ് ചില ബോർഡ് അംഗങ്ങളും രാജിക്കൊരുങ്ങി.
❗️Bartomeu has decided to resign after the emergency meeting. [tyc sports]
— barcacentre (@barcacentre) August 25, 2020
ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് 8-2ന് നാണം കെട്ട തോൽവി വഴങ്ങിയതിന് തൊട്ടുപിന്നാലെ മെസ്സി ടീം വിട്ടേക്കുമെന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ അപ്പോൾ അത് നിഷേധിച്ച് ബർത്തോമിയോ തന്നെ രംഗത്തെത്തി. അദ്ദേഹത്തിന് ബാഴ്സലോണയിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ് താൽപര്യമെന്ന് ബർേതാമിയോ ബാഴ്സ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു.
'പുതിയ കോച്ചായ റൊണാൾഡ് കോമാൻെറ പദ്ധതികളുടെ തൂൺ തന്നെ മെസ്സിയാണ്. അദ്ദേഹത്തിന് 2021 വരെ കരാറുണ്ട്. ഞാൻ അദ്ദേഹവുമായി നിരന്തരം സംസാരിക്കാറുണ്ട്. പുതിയ കോച്ച് തയാറാക്കുന്ന പദ്ധതിയിലെ റോളിനെ കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. നിലവിലെ സാഹചര്യത്തിൽ നമ്മൾ നിരാശയിലാണെങ്കിലും ഭാവിയിൽ വൻ പ്രതീക്ഷയുണ്ട്' ബർത്തലോമിയോ പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് ക്ലബ് വിടാൻ മെസ്സ് താൽപര്യം അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. കരാർ അവസാനിപ്പിക്കുകയാണ് എന്നറിയിച്ച് താരം കത്തു നൽകിയതായി ക്ലബ് സ്ഥിരീകരിക്കുകയായിരുന്നു. അടുത്ത ജൂലൈ വരെ കരാർ നിലവിലുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും ടീം വിടാമെന്ന നിബന്ധന കരാറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.