ദോഹ: സമൂഹമാധ്യമങ്ങളിൽ കാണികളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പ്രതികരിച്ചതിന് നടപടി നേരിട്ട മുൻ അൽസദ്ദ് താരം അബ്ദുൽകരീം ഹസൻ കുവൈത്ത് ലീഗിലേക്ക്.
ഇറാഖ് ദേശീയ ടീമിന്റെ മുൻനിര പ്രതിരോധ താരം കൂടിയായ ഹസനെ ലോകകപ്പിലെ നിരാശജനകമായ പ്രകടനത്തിനുപിന്നാലെ കാണികളോട് പ്രകോപനപരമായി പ്രതികരിച്ചതിന് ഖത്തർ ഫുട്ബാൾ അസോസിയേഷൻ അനിശ്ചിതകാലത്തേക്ക് സസ്‍പെൻഡ് ചെയ്തിരുന്നു.
അൽ സദ്ദ് തങ്ങളുടെ പ്രതിരോധ നിരയിലെ വിശ്വസ്ത താരമായിരുന്ന ഹസനെ പുറത്താക്കുകയും ചെയ്തു. തുടർന്നാണ് കുവൈത്ത് ലീഗിലെ അൽജഹ്റയുമായി അബ്ദുൽകരീം ഹസൻ കരാർ ഒപ്പിട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ട്രാൻസ്ഫർ സംബന്ധമായ കൂടുതൽ വിവരങ്ങൾ അൽജഹ്റ വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.