വനിത പ്രീമിയർ ലീഗ്: വാരിയേഴ്സിനെ വീഴ്ത്തി ബംഗളൂരു

ബംഗളൂരു: ആവേശം അവസാന പന്തുവരെ നീണ്ട തകർപ്പൻ പോരാട്ടത്തിൽ ജയംപിടിച്ച് റോയൽ ചലഞ്ചേഴ്സ്. 158 എന്ന ശരാശരി ടോട്ടൽ ലക്ഷ്യമിട്ടിറങ്ങിയ യു.പി വാരിയേഴ്സ് 153 റൺസിലൊതുങ്ങിയതോടെയാണ് രണ്ട് റൺസ് ജയം ബംഗളൂരു ടീമിനൊപ്പമായത്. 37 പന്തിൽ 12 ബൗണ്ടറിയടക്കം 62 റൺസെടുത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നിരയിൽ റിച്ച ഘോഷ് ടോപ് സ്കോററായി.

44 പന്തിൽ 53 റൺസടിച്ച സബിനേനി മേഘനയുടെ അർധ ശതകമാണ് മറ്റൊരു ശ്രദ്ധേയ പ്രകടനം. ഓപണറും ക്യാപ്റ്റനുമായ സ്മൃതി മന്ദാന 11 പന്തിൽ 13 റൺസെടുത്ത് മടങ്ങി. മറുവശത്ത്, യു.പി വരിയേഴ്സിനായി ഗ്രേസ് ഹാരിസ് മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. 23 പന്തിൽ 38 റൺസെടുത്ത ഹാരിസിന് കൂട്ടുനൽകി ശ്വേത ശ്രാവത്ത് 31 റൺസ് എടുത്തു. അഞ്ചു വിക്കറ്റ് പിഴുത് ശോഭന ആശയാണ് ബംഗളൂരു ബൗളർമാരിൽ മികച്ച പ്രകടനം പുറത്തെടുത്തത്.

Tags:    
News Summary - WPL UP Warriorz vs Royal Challengers Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.