ഐ.പി.എൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയോട് തോൽവിയേറ്റുവാങ്ങിയെങ്കിലും ആർ.സി.ബിയുടെ ബാറ്റിങ് തുറുപ്പുചീട്ടായ വിരാട് കോഹ്‍ലി ഇന്നലെ അപൂർവ്വമായൊരു റെക്കോർഡ് സ്വന്തം പേരിലാക്കിയിരുന്നു. ടി20 ക്രിക്കറ്റില്‍ 12,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടമാണ് കോഹ്‍ലിയെ തേടിയെത്തിയിരിക്കുന്നത്.
രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കോഹ്ലിക്ക് നഷ്ടമായിരുന്നു. ഇപ്പോൾ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് താരം.
ചെന്നൈയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ഈ നേട്ടത്തിൽ നിന്ന് വെറും ആറ് റണ്‍സ് മാത്രം അകലെയായിരുന്നു കോഹ്‌ലി. 377 ഇന്നിംഗ്‌സുകളില്‍നിന്നുമാണ് കോഹ്‌ലി ഈ നാഴികക്കല്ല് പിന്നിട്ടത്. 353 ഇന്നിംഗ്സുകളില്‍ ഈ നേട്ടം കൈവരിച്ച ക്രിസ് ഗെയ്ലിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ ബാറ്ററാണ് നിലവിൽ കോഹ്‌ലി.
ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്താണ് കോഹ്‌ലി. ക്രിസ് ഗെയ്ല്‍, ഷോയിബ് മാലിക്, കീറോണ്‍ പൊള്ളാര്‍ഡ്, അലക്സ് ഹെയ്ല്‍സ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് പിന്നിലാണ് താരത്തിന്റെ സ്ഥാനം. എന്നാല്‍ ഇവരിൽ 40ന് മുകളില്‍ ശരാശരിയുള്ളത് കോഹ്‌ലിക്ക് മാത്രമാണെന്നതാണ് ശ്രദ്ധേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.