ഇന്ത്യ- ശ്രീലങ്ക മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടയിൽ കൂട്ടിയിടിച്ച് ശ്രീലങ്കൻ താരങ്ങൾക്ക് പരിക്ക്. ആഷൻ ഭണ്ഡാരയും ജെഫ്രി വാണ്ടർസായിയുമാണ് ബൗണ്ടറി ലൈനിൽ തമ്മിലിടിച്ച് വീണത്. ഇടിയുടെ ആഘാതത്തിൽ എഴുന്നേൽക്കാൻ കഴിയാതെ ബൗണ്ടറി ലൈനിൽ കിടന്ന താരങ്ങളെ സ്ട്രെച്ചറിലാണ് പുറത്തേക്ക് എത്തിച്ചത്.
കളിയുടെ 43ാം ഓവറിലായിരുന്നു സംഭവം. കരുണരത്നയുടെ അഞ്ചാം പന്ത് കോഹ്ലി ഡീപ് സ്ക്വയറിലേക്ക് പായിച്ചു. ഈ സമയം ഡീപ് സ്ക്വയറിൽ നിന്ന ആഷൻ ഭണ്ഡാരയും ഡീപ് മിഡ് വിക്കറ്റിൽനിന്ന് ജെഫ്രി വാണ്ടർസായിയും ഓടിയെത്തി. പന്ത് ബൗണ്ടറി കടക്കാതെ രക്ഷപ്പെടുത്തുന്നതിനിടെയുള്ള ഇരുവരുടെയും ശ്രമമാണ് അപകടത്തിൽ കലാശിച്ചത്.
മെഡിക്കൽ സംഘം പരിശോധിച്ചശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴുത്തിനും കാലിനും പരിക്കേറ്റ താരങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വാണ്ടർസായിക്ക് പകരം കൺകഷനായി ദുനിത് വെല്ലാലഗെയെ ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.