'സ്ത്രീകളെ ജോലിക്ക് അനുവദിക്കുന്നു, ക്രിക്കറ്റിനെ പിന്തുണക്കുന്നു'; താലിബാന് പോസിറ്റീവ് മനോഭാവമെന്ന് ഷാഹിദ് അഫ്രീദി, വിവാദം

ഇസ്ലാമാബാദ്: താലിബാനെക്കുറിച്ചുള്ള പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ വാക്കുകൾ വിവാദത്തിൽ. പാകിസ്താനി മാധ്യമ പ്രവർത്തക നൈല ഇനായത്ത് പങ്കുവെച്ച വിഡിയോയിൽ അഫ്രീദി പറയുന്ന വാക്കുകളാണ് വിവാദമായിരിക്കുന്നത്

.''താലിബാന് പോസിറ്റീവ് മനോഭാവമാണ് ഉള്ളത്. അവർ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നു. അവർ ക്രിക്കറ്റിനെ വളരെ ഇഷ്ടപ്പെടുന്നതായി ഞാൻ വിശ്വസിക്കുന്നു. അവർ പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരക്ക് വളരെ പിന്തുണ നൽകുന്നു. അവർക്ക് ക്രിക്കറ്റിനോട് പോസിറ്റീവ് മനോഭാവമാണ് ഉള്ളത്'' -അഫ്രീദി പറഞ്ഞു.

എന്നാൽ അഫ്രീദിയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി, പാകിസ്തകൻ-കനേഡിയൻ ജേണലിസ്റ്റ് താരിക് ഫത്താഹ് അടക്കമുള്ളവർ അഫ്രീദിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. 

Tags:    
News Summary - They're allowing ladies to work': Former Pakistan captain Shahid Afridi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.