അർധസെഞ്ചുറി നേടിയ സാഹിബ്‌സാദ ഫർഹാൻ
പല്ലക്കീൽ (ശ്രീലങ്ക): ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്താന് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് മാത്രമാണ് നേടിയത്. സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ പാകിസ്താന് ജയം അനിവാര്യമാണ്. അതേസമയം കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളർമാർ കടുത്ത വെല്ലുവിളിയാണ് പാകിസ്താന് മുന്നിൽ ഉയർത്തിയത്.
പാക് നിരയിൽ ഓപ്പണർ സാഹിബ്‌സാദ ഫർഹാൻ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 37 പന്തിൽ നിന്ന് ഫർഹാൻ അർധസെഞ്ചുറി (63 റൺസ്) തികച്ചു. വലിയ പ്രതീക്ഷയോടെ ക്രീസിലെത്തിയ ബാബർ അസമിന് 25 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ജാമി ഓവർട്ടന്റെ പന്തിൽ താരം പുറത്തായത് പാകിസ്താന് വലിയ തിരിച്ചടിയായി.
ലിയാം ഡോസൻ എറിഞ്ഞ 18-ാം ഓവറിലെ ഇരട്ട പ്രഹരം പാകിസ്താനെ പ്രതിരോധത്തിലാക്കി. ഉസ്മാൻ ഖാനെയും (8) മുഹമ്മദ് നവാസിനെയും (0) പുറത്താക്കിയ ഡോസൻ മത്സരത്തിന്റെ ഗതി മാറ്റി. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ 2 വിക്കറ്റുകൾ വീഴ്ത്തി പിന്തുണ നൽകി. 14 ഓവറിൽ 107-3 എന്ന മികച്ച നിലയിലായിരുന്ന പാകിസ്താൻ, അവസാന ഓവറുകളിൽ തകർന്നടിയുകയായിരുന്നു. ഫഖർ സമാൻ (25), ഷദാബ് ഖാൻ (23) എന്നിവർ റൺസ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും സ്കോർ ഉയർത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.